അബൂദബി: മലയാളി സമാജം അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പ് ‘വേനൽ പറവകൾ’ സമാപിച്ചു. 16 ദിവസം നീണ്ട ക്യാമ്പിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് മുൻതൂക്കം നൽകിയാണ് പരിപാടികൾ ആസൂത്രണം ചെയ്തത്. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവും മോട്ടിവേഷനൽ സ്പീക്കറുമായ അലക്സ് താളൂപ്പാടത്ത്, ഷിജിൻ പാപ്പച്ചൻ എന്നിവർ ക്യാമ്പ് നയിച്ചു.
എല്ലാദിവസവും നടന്ന അരമണിക്കൂർ യോഗ ക്ലാസ് കുട്ടികൾക്ക് കായികവും മാനസികവുമായ ആത്മവിശ്വാസം പകർന്നു. നല്ല ക്യാമ്പറായി അന്നപൂർണ അഭിലാഷ് (സീനിയർ), ദൃശ്യ സജിത്ത് (ജൂനിയർ) എന്നിവരെയും ബെസ്റ്റ് ക്യാമ്പ് ഡയറി സായൂജ്യ സുനിൽ (സീനിയർ), അന്ന മറിയം (ജൂനിയർ) എന്നിവരെയും തിരഞ്ഞെടുത്തു.
മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ. അംബേദ്ക്കർ, മദർ തെരേസ എന്നിങ്ങനെ നാല് ഗ്രൂപ്പുകളിലായാണ് കുട്ടികൾ ക്യാമ്പിലെ മത്സരങ്ങളിൽ പങ്കെടുത്തത്. ഏറ്റവും കൂടുതൽ പോയന്റുകൾ നേടിയ മഹാത്മാ ഗാന്ധി ഗ്രൂപ് അനുരാഗ് മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്ക് അർഹരായി.
അഹല്യ ഗ്രൂപ് സീനിയർ ഓപറേഷൻസ് മാനേജർ സൂരജ് പ്രഭാകർ ഉദ്ഘാടനം ചെയ്തു. മിലേനിയം ഹോസ്പിറ്റൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേഷൻ മാനേജർ ടീന, ക്യാമ്പ് കോഓഡിനേറ്റർ റഫീക്ക് പി.ടി, കോഓഡിനേഷൻ ചെയർമാൻ ബി. യേശുശീലൻ, കമ്മിറ്റി അംഗങ്ങളായ ബിജു വാര്യർ, അനിൽകുമാർ ടി.ഡി, റഷീദ് കാഞ്ഞിരത്തിൽ, ടോമിച്ചൻ വർക്കി, സാബു അഗസ്റ്റിൻ, വനിത ആക്ടിങ് കൺവീനർ സൂര്യ അഷാർലാൽ, ക്യാമ്പ് ഡയറക്ടർമാർ ബാലവേദി പ്രസിഡന്റ് ഷെഹ്സാദ് എന്നിവർ സംസാരിച്ചു.
sപുന്നൂസ് ചാക്കോ, സുധീഷ് കൊപ്പം, സാജൻ, ഷാജികുമാർ, അമീർ കല്ലമ്പലം, ഷുഹൈബ്, ഹുസ്സൈൻ പി.ടി. റിയാസ് പി.ടി. ബദരിയ്യ, ജയ സാജൻ, അനീഷ്യ, കവിത, സരിസ, സിന്ധു ലാലി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.