ഇനിയും ഒരുപാട് ഓണങ്ങൾ ഉണ്ടാവട്ടെ –എം.എ. യൂസുഫലി

ദുബൈ: ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും വേണം പ്രതിസന്ധികാലത്തെ നേരിടേണ്ടതെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി. ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വേദനജനകമായ അവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. പ്രിയപ്പെട്ടവരുെട അടുത്ത് പോകാൻപോലും കഴിയുന്നില്ല. ഗൾഫ് രാജ്യങ്ങളിലും സന്തോഷകരമായ ഓണം ആഘോഷിക്കേണ്ട സമയമാണിത്. ഈ വിഷമങ്ങളിലൊന്നും തളരാതെ നമ്മൾ ധൈര്യവാന്മാരായിരിക്കണം. ഒരു സുഖത്തിന് ദുഃഖമുണ്ട്. ദുഃഖത്തിന് സുഖമുണ്ട്.

മഹാമാരിക്ക് മരുന്നും വാക്സിനും കണ്ടെത്താൻ നമുക്ക് ദൈവത്തോട് പ്രാർഥിക്കാം. ഇതൊരു താൽക്കാലിക പ്രതിഭാസമാണ്. ഗൾഫ് നാടുകൾ പഴയസ്ഥിതി വീണ്ടെടുക്കും. ഇനിയും ഓണങ്ങൾ ആഘോഷിക്കാൻ ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. എല്ലാവർക്കും ഓണാശംസകൾ നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.