ഷാർജ: എമിറേറ്റിൽ കൂടുതൽ നഴ്സറികൾ നിർമിക്കുന്നതിന് ഉത്തരവിട്ട് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഷാർജയിലെ സർക്കാർ നഴ്സറികളിൽ 1,781പേരാണ് അപേക്ഷകരായെത്തിയത്.
എന്നാൽ, ആകെയുണ്ടായിരുന്നത് 1,335 സീറ്റുകളാണ്. ഈ സാഹചര്യത്തിലാണ് സീറ്റുകൾ വർധിപ്പിച്ച് എല്ലാ കുട്ടികൾക്കുമുള്ള സൗകര്യമൊരുക്കാൻ തീരുമാനിച്ചത്. പുതിയ നഴ്സറികൾ നിർമിക്കുന്നതോടെ പുതുതായി രജിസ്റ്റർ ചെയ്ത കുട്ടികൾക്കും നഴ്സറികളിൽ സീറ്റ് ലഭിക്കും.
446 സീറ്റുകളാണ് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലായി കൂടുതലായി സജ്ജീകരിക്കുക. ഷാർജ റേഡിയോയിലും ടെലിവിഷനിലും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ‘ഡയറക്ട് ലൈൻ’ പരിപാടിയിലൂടെയാണ് പദ്ധതി ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.