ദുബൈ ഇൻകാസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി
അനുസ്മരണം
ദുബൈ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ദുബൈ ഇൻകാസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അബൂഹയിൽ കെ.എം.സി.സി ഓഡിറ്റോറിയത്തിൽവെച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് പി.കെ റഫീഖ് മട്ടന്നൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസ് ഉദ്ഘാടനം ചെയ്തു. ബി. പവിത്രൻ (വർക്കിങ് പ്രസിഡന്റ്, ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി), അഡ്വ. ആഷിക് തൈക്കണ്ടി (ഇൻകാസ്, മിഡിൽ ഈസ്റ്റ് കൺവീനർ ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി), മുഹമ്മദ് പട്ടാമ്പി (ആക്ടിങ് പ്രസിഡന്റ്, ദുബൈ കെ.എം.സി.സി), ഇ.കെ. ദിനേശൻ, എം.എ. ഷഹനസ്, ടി.എ. രവീന്ദ്രൻ.
എസ്.എം. ജാബിർ, പുന്നക്കൻ മുഹമ്മദലി, സി. മോഹൻദാസ് ആലപ്പുഴ, ടൈറ്റസ് പുലൂരാൻ, ബാലകൃഷ്ണൻ അലിപ്ര, ബാബുരാജ് മലപ്പുറം, പ്രജീഷ് ബാലുശ്ശേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ സ്വാഗതവും ബഷീർ നാരണിപ്പുഴ നന്ദിയും പറഞ്ഞു.
ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: ജനസേവനം എങ്ങനെയെന്നും ജനസേവകൻ എങ്ങനെയാവണമെന്നും ജീവിച്ചു കാണിച്ച യഥാർഥ ഗാന്ധിയനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഇൻകാസ് യു.എ.ഇ ദേശീയ ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ പറഞ്ഞു. ഫുജൈറ ഇൻകാസ് സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൻകാസ് ഫുജൈറ പ്രസിഡന്റ് ജോജു മാത്യു അധ്യക്ഷതവഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.സി. ഹംസ സ്വാഗതം പറഞ്ഞു.
ഇൻകാസ് വർക്കിങ് പ്രസിഡന്റുമാരായ ജി. പ്രകാശ്, നാസർ പറമ്പിൽ, ജനറൽ സെക്രട്ടറി ലെസ്റ്റിൻ ഉണ്ണി, ഐ.എസ്.സി ആക്ടിങ് പ്രസിഡന്റ് സൻജീവ്, കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ, ഐ.എസ്.സി കൽബ അഡ്വൈസർ എൻ.എം. സമദ്, ഖോർഫക്കാൻ ക്ലബ് പ്രസിഡന്റ് ബിനോയ്, സന്തോഷ് കെ. മത്തായി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
കേന്ദ്രകമ്മിറ്റി സെക്രട്ടറി നാസർ പാണ്ടിക്കാട്, ട്രഷറർ ജിതേഷ് നമ്പ്റോൺ, അനന്തൻ പിള്ള, ഉസ്മാൻ ചൂരക്കോട്, ബിജോയ് ഇഞ്ചിപറമ്പൻ, സഫാദ്, മോനി ചാക്കോ, അയ്യൂബ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.