ദുബൈ വിമാനത്താവളത്തിൽ പാർക്കിങ് ചാർജ് വർധിപ്പിച്ചു

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ് ചാർജ് വർധിപ്പിച്ചതായി വിമാനത്താവള വക്താവ് വ്യക്തമാക്കി. ആദ്യ മണിക്കൂറിന് അഞ്ച് മുതൽ പത്ത് ദിർഹം വരെയാണ് കൂട്ടിയത്. പത്ത് വർഷത്തിനിടെ ആദ്യമായാണ് ഇവിടെ പാർക്കിങ് നിരക്ക് കൂട്ടുന്നത്. അതേസമയം, 24 മണിക്കൂർ പ്രീമിയം പാർക്കിങ് ചാർജ് 55 ശതമാനവും ഇകോണമി പാർക്കിങ് ചാർജ് 39 ശതമാനവും കുറച്ചു.

24 മണിക്കൂർ പ്രീമിയം പാർക്കിങ്ങിന് 280 ദിർഹമായിരുന്നത് 125 ആയും ഇകോണമി പാർക്കിങ്ങിന് 140 ദിർഹമായിരുന്നത് 85 ആയുമാണ് കുറച്ചത്. ടെർമിനൽ ഒന്നിൽ പ്രീമിയം കാർ പാർക്കിങ്ങിന് മണിക്കൂറിന് 30 ദിർഹം, രണ്ട് മണിക്കൂറിന് 40 ദിർഹം, മൂന്ന് മണിക്കൂറിന് 55 ദിർഹം, നാല് മണിക്കൂറിന് 65 ദിർഹം, ഒരു ദിവസത്തിന് 125 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 100 ദിർഹം എന്നിങ്ങനെയാണ് ഇപ്പോഴത്തെ ചാർജ്. ഇകോണമി പാർക്കിങ്ങിന് മണിക്കൂറിന് 25 ദിർഹം, രണ്ട് മണിക്കൂറിന് 30 ദിർഹം, മൂന്ന് മണിക്കൂറിന് 35 ദിർഹം, നാല് മണിക്കൂറിന് 45 ദിർഹം, ഒരു ദിവസത്തിന് 85 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 75 ദിർഹം എന്നിങ്ങനെയും നിശ്ചയിച്ചു. ടെർമിനൽ രണ്ടിലെ പ്രീമിയം പാർക്കിങ്ങിന് ടെർമിനൽ ഒന്നിലെ സമാന ചാർജാണ്.

ടെർമിനൽ രണ്ടിലെ ഇകോണമി പാർക്കിങ്ങിന് മണിക്കൂറിന് 15 ദിർഹം, രണ്ട് മണിക്കൂറിന് 20 ദിർഹം, മൂന്ന് മണിക്കൂറിന് 25 ദിർഹം, നാല് മണിക്കൂറിന് 30 ദിർഹം, ഒരു ദിവസത്തിന് 70 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 50 ദിർഹം എന്നിങ്ങനെ ഇടാക്കും. ടെർമിനൽ മൂന്നിൽ എല്ലാ ഇനം പാർക്കിങ്ങിനും മണിക്കൂറിന് 30 ദിർഹം, രണ്ട് മണിക്കൂറിന് 40 ദിർഹം, മൂന്ന് മണിക്കൂറിന് 55 ദിർഹം, നാല് മണിക്കൂറിന് 65 ദിർഹം, ഒരു ദിവസത്തിന് 125 ദിർഹം, അധികം വരുന്ന ഒാരോ ദിവസത്തിനും 100 ദിർഹം എന്നിങ്ങനെയാണ് ചാർജ്. 

പാർക്കിങ് സൗകര്യം വർധിപ്പിക്കാനും ഏതാനും വർഷങ്ങൾക്കകം 3500 കാറുകൾക്ക് സൗകര്യമുള്ള ബഹുനില പാർക്കിങ് സംവിധാനം ഒരുക്കുമെന്നും അധികൃതർ പറഞ്ഞു. ലോകത്തെ തിരക്കു കൂടിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം. 2017ൽ യാത്രക്കാരുടെ എണ്ണം മുൻ വർഷത്തെ അപേക്ഷിച്ച് 5.5 ശതമാനം വർധിച്ച് 8.82 കോടിയിലെത്തിയിരുന്നു. 2018ൽ 9.03 കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Tags:    
News Summary - Parking charge-Dubai Airport-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.