ഖുർആൻ പാരായണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഷെയ്ഫ് അലി സിദ്ദീഖ്, രണ്ടാം സ്ഥാനം ലഭിച്ച ഷറിൻ ഫാത്തിമ, മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ആഷിക് എന്നിവർ
ദുബൈ: വിവിധ രാജ്യങ്ങളിൽനിന്നുള്ള മത്സരാർഥികൾ പങ്കെടുത്ത അബ്ദുല്ല എജുക്കേഷനൽ അക്കാദമിയുടെ ഖുർആൻ പാരായണ മത്സരത്തിൽ മലയാളികൾക്ക് മികച്ച വിജയം. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന മത്സരത്തിൽ കാസർകോട് ജില്ലക്കാരനായ ഷെയ്ഫ് അലി സിദ്ദീഖ്, ഷറിൻ ഫാത്തിമ, മുഹമ്മദ് ആഷിഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. വിവിധ രാജ്യങ്ങളിൽനിന്നുള്ള 40ഓളം മത്സരാർഥികൾ പാരായണമത്സരത്തിൽ പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച ഷെയ്ഫ് അലി കാസർകോട് ജില്ലയിലെ മഞ്ചേശ്വരം സ്വദേശിയാണ്.
സിദ്ദീഖ്-സറീന അലി ദമ്പതികളുടെ മകനാണ്. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ഷറിൻ ഫാത്തിമ ദുബൈ സെൻട്രൽ സ്കൂൾ വിദ്യാർഥിനിയാണ്. ബഷീർ-സഫീറ എന്നിവരാണ് മാതാപിതാക്കൾ. മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ആഷിഖ് അബ്ദുൽ ജലീൽ-നബീത ദമ്പതികളുടെ മകനാണ്. വിജയികൾക്ക് മികച്ച കാഷ് പ്രൈസും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ഒറ്റപ്പാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന അബ്ദുല്ല എജുക്കേഷൻ അക്കാദമി സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം ഖുർആൻ പഠനം നൽകുന്ന സ്ഥാപനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.