റാസല്‍ഖൈമ: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ കഴിഞ്ഞ വര്‍ഷം, തിരഞ്ഞെടുത്ത മേഖലയില്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് മാതൃകയില്‍ റാസല്‍ഖൈമയിലെ നഴ്സറികള്‍ക്ക് സാമ്പത്തിക സഹായം നല്കി റാക് ഭരണകൂടം. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് സഹായം നല്‍കിയതെന്ന് റാക് എക്സിക്യൂട്ടിവ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദുല്ലത്തീഫ് പറഞ്ഞു.
കുരുന്നുകളുടെ വിദ്യാഭ്യാസ തുടര്‍ച്ചയെ പിന്തുണക്കുന്നത് രാജ്യത്ത് അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിനുതകും. ഈ മേഖലയില്‍ വലിയ തോതില്‍ സേവനമനുഷ്ഠിക്കുന്നത് സ്ത്രീകളാണ്. വനിതകളുടെ തൊഴില്‍ സുരക്ഷക്കും നടപടി സഹായിക്കും. രാജ്യത്തിെൻറ ദീര്‍ഘകാല വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാനും ഈ സാമ്പത്തിക പിന്തുണയിലൂടെ കഴിയുമെന്നും അബ്ദുല്‍ ലത്തീഫ് തുടര്‍ന്നു.
നഴ്സറികള്‍ക്ക് സാമ്പത്തിക സഹായം നല്കിയ നടപടി സ്വാഗതാര്‍ഹവും മാതൃകപരവുമാണെന്ന് വിവിധ തുറകളില്‍ നിന്നുള്ളവര്‍ അഭിപ്രായപ്പെടുന്നു. മാസങ്ങളായി അടച്ചുപൂട്ടിയിരുന്ന തങ്ങളുടെ സ്ഥാപനത്തിന് സാമ്പത്തിക സഹായം ലഭിച്ചത് വലിയ ആശ്വാസമായതായി റാക് ഖുസാമിലെ സ്വകാര്യ നഴ്സറി ഉടമ ഹെലന് വി. ജോണ്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറിയുടെ വാടകയിനത്തില്‍തന്നെ നല്ല തുക ചെലവ് വരുന്നുണ്ട്. ഇലക്ട്രിസിറ്റി, കുട്ടികളുടെ പഠന-വിനോദ ഉപകരണങ്ങള്‍, അറ്റകുറ്റപ്പണികള്‍, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവക്കുമുന്നില്‍ നിസ്സഹായാവസ്ഥയിലായ ഘട്ടത്തിലാണ് സര്‍ക്കാറിെൻറ സഹായം ലഭിക്കുന്നത്.
നഴ്സറി വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതിന് ഈ സഹായം ഉപകാരമായി. സ്ഥാപനത്തിെൻറ നവീകരണത്തിനും ജീവനക്കാരുടെ പരിശീലനത്തിനും കുട്ടികള്‍ക്കായി അധിക വിഭവങ്ങള്‍ ശേഖരിക്കുന്നതിനും ഈ തുക വിനിയോഗിക്കുമെന്നും ഹെലന് വി. ജോണ്‍ വ്യക്തമാക്കി. സമാന അഭിപ്രായം മറ്റു നഴ്സറി ഉടമകളും പ്രകടിപ്പിച്ചു. സര്‍ക്കാറിെൻറ സഹായം ലഭിച്ചതിനാല്‍ മാത്രമാണ്, അടച്ചിട്ടിരുന്ന തങ്ങളുടെ നഴ്സറി തുറക്കാന്‍ വഴിയൊരുങ്ങിയതെന്ന് സ്ഥാപന മാനേജര്‍ അമിന്‍ മഹ്മൂദ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ചില മേഖലകളില്‍ പിഴ ഒഴിവാക്കിയും ലൈസന്‍സ് ഫീസില്‍ ഇളവുകള്‍ നല്‍കിയും ശൈഖ് സഊദ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്ക് ആശ്വാസമേകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.