നാട്ടിലേക്ക് പോകുന്ന ജിതിന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര യാത്രാരേഖകൾ കൈമാറുന്നു. സമീപം അനന്തപുരി പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികൾ

കൂടപ്പിറപ്പുകളുടെ കാത്തിരിപ്പിന് വിരാമം; ജിതിൻ നാട്ടിലേക്ക്

ഷാർജ: കാണാതായ മകനു വേണ്ടിയുള്ള ആ അമ്മയുടെയും ഭാര്യയുടെയും പ്രാർഥന ദൈവം കേട്ടു. ഒടുവിൽ ജിതിൻ നാട്ടിലേക്ക് തിരിച്ചു.

ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് ഷാർജയിൽ നിന്ന് ഒരു മാസം മുമ്പാണ് ജിതിനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയെങ്കിലും തുടക്കത്തിൽ ഒരു വിവരവും ലഭിച്ചിരുന്നില്ല. ഒടുവിൽ തിരുവനന്തപുരം നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മയാണ് കണ്ടെത്തുന്നത്.

അവശനിലയിലായിരുന്ന യുവാവിനെ സമാശ്വസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്ത കൂട്ടായ്മ നാട്ടിലേക്ക് തിരികെ പോകാനുള്ള സഹായം ചെയ്യുകയായിരുന്നു. കാലാവധി നഷ്ടപ്പെട്ട പാസ്പോർട്ടിന് പകരമായി താൽക്കാലിക പാസ്പോർട്ട് തരപ്പെടുത്തി, ഔട്ട് പാസ് എടുത്ത് നാട്ടിലേക്കുള്ള ടിക്കറ്റും അത്യാവശ്യം വേണ്ട ചെലവുകളും നൽകിയാണ് ജിതിനെ നാട്ടിലേക്കയക്കുന്നത്.

അനന്തപുരി പ്രവാസി കൂട്ടായ്മക്ക് സഹായകമായി ഷാർജ ഇന്ത്യൻ അസോസിയേഷനും ജിതിന് കൈത്താങ്ങായി. ബുധനാഴ്ച ജിതിനെ ഭാര്യയുടെയും അമ്മയുടെയും അടുത്തേക്ക് യാത്രയാക്കുമെന്ന് അനന്തപുരി കൂട്ടായ്മ അറിയിച്ചു.

Tags:    
News Summary - Stop waiting for multiple births; Jitin to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.