ദുബൈ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിന്റെ (ഡബ്ല്യൂ.ബി.എ.എഫ്) ആഗോള സമ്മേളനം ബഹ്റൈനിലെ മനാമയിൽ നവംബർ 18,19, 20 ദിവസങ്ങളിൽ നടക്കും. ബഹ്റൈൻ പ്രധാന മന്ത്രിയും കിരീടാവകാശിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആണ് സമ്മേളനത്തിന്റെ മുഖ്യ രക്ഷാധികാരി. ജി.സി.സിയിൽ വെച്ച് ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ബഹ്റൈൻ സർക്കാർ ആണ് ആതിഥ്യം അരുളുന്നത്. ‘മൊബിലൈസിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക്സ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം. എയ്ൻജൽ ഇൻവെസ്റ്റേഴ്സ്, ആഗോള സ്റ്റാർട്ടപ്പ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ദന്മാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
തെരഞ്ഞെടുക്കപ്പെടുന്ന നൂറോളം സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഡബ്ല്യൂ.ബി.എ.എഫ് ഇക്കുറി ഫണ്ട് അനുവദിക്കും. ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് ഡബ്ല്യൂ.ബി.എ.എഫ്. ജി 20 രാഷ്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ്. നെതെർലാൻഡ് രാജ്ഞി ‘ക്വീൻ മാക്സിമ’ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയർപേഴ്സൺ.
നവംബർ 19ന് രാവിലെ ഒമ്പതിന് ഡബ്ല്യൂ.ബി.എ.എഫ് ഡയറക്ടർ ബോർഡ് ചെയർമാൻ ബൈ ബാർസ് അൽതുന്താസിന്റെ അധ്യക്ഷതയിൽ തുടങ്ങുന്ന ഉത്ഘാടന സമ്മേളനത്തിൽ ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്പ്യൻ യൂനിയൻ, റഷ്യ, ചൈന, ഓസ്ട്രേലിയ ജർമ്മനി, സ്വീഡൻ, ജപ്പാൻ, ഫിലിപ്പൈൻസ്, സൗത്ത് കൊറിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്ലൻഡ്, ഗൾഫ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, മെക്സിക്കോ ഇറാൻ, തുർക്കി, എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
സൗദി അറേബ്യയിലെ കനേഡിയൻ അംബാസിഡർ ജീൻ ഫിലിപ്പ് ലിന്റോ പ്രത്യേക പ്രതിനിധിയാണ്. യു.എ.ഇ സർക്കാരിനെ പ്രതിനിധീകരിച്ച് വിദേശ വ്യാപാര മന്ത്രി ഡോ. താനി അൽ സെയൂദി പങ്കെടുക്കും. ഇന്ത്യയിൽ നിന്നുള്ള ഡബ്ല്യൂ.ബി.എഫ് പ്രതിനിധിയും യു.എ.ഇ കൺട്രി ചെയറും ആയ സെനറ്റർ ഹാരിസ് എം കോവൂർ സമ്മേളനത്തിന്റെ ‘സ്റ്റാർട്ടപ്പ് റൌണ്ട് ടേബിൾ സെഷനിൽ’ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.