രോഹിത് വെമുല, ജെ.എൻ.യു: പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: ഹൈദരാബാദ് സർവകലാശാലയിലെ ദലിത് ഗവേഷക വിദ്യാർഥി രോഹിത് വെമുല വിഷയത്തെ ചൊല്ലി രാജ്യസഭയിൽ ബഹളം. ബി.എസ്.പി നേതാവ് മായാവതിയാണ് വെമുല വിഷയം സഭയിൽ ഉയർത്തിയത്. വെമുലയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കുന്ന കമീഷനിൽ ദലിതനെയും ഉൾപെടുത്തണമെന്നാവശ്യവുമായാണ് അവർ രംഗത്ത്് വന്നത്. ഇതേ തുടർന്ന് മറ്റു ബി.എസ്.പി എം.പിമാരും വെമുലയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളമായതോടെ രാജ്യസഭാ സ്പീക്കർ പി.ജെ. കുര്യൻ സഭാനടപടികൾ 10 മിനിറ്റ് നിർത്തിവെച്ചു.  

ലോക്സഭയിലും രോഹിത് വെമുല, ജെ.എൻ.യു വിഷയങ്ങളുമായി പ്രതിപക്ഷം രംഗത്തുവന്നു. മല്ലികാർജുന ഖാർഗെയാണ് ഈ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്. എന്നാൽ ഈ വിഷയം ഉച്ചക്ക് ശേഷം ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കി സ്പീക്കർ സുമിത്രാ മഹാജൻ അടിയന്തരപ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.