സൽവീന്ദർ സിങ് ഡൽഹി എൻ.ഐ.എ ഓഫീസിലെത്തി

ന്യൂഡൽഹി∙ പത്താൻകോട്ട് ഭീകരാക്രമണം സംബന്ധിച്ച് ചോദ്യം ചെയ്യലിനായി ഗുർദാസ്പൂർ എസ്.പി സൽവീന്ദർ സിങ് ഡൽഹിയിലെ എൻ.ഐ.എ ഓഫീസിലെത്തി. സൽവീന്ദർ സിങ്ങിനെ ഇന്ന് നുണപരിശോധനക്ക് വിധേയനാക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഭീകരർ തട്ടിക്കൊണ്ടുപോയത് സംബന്ധിച്ച് സൽവീന്ദർ സിങിന്‍റെ മൊഴികളിൽ വൈരുധ്യം നിലനിൽക്കുന്നതിനാലാണ് നുണപരിശോധന വേണമെന്ന് എൻ.ഐ.എ ആവശ്യപ്പെട്ടത്. ന്യൂഡൽഹിയിലാവും നുണപരിശോധന നടത്തുക. സൽവീന്ദറിന്‍റെ കാറിൽ നിന്ന് ഡി.എൻ.എ സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.  

എസ്.പി സഞ്ചരിച്ചിരുന്ന നീല ബീക്കൺ ഘടിപ്പിച്ച എസ്.യു.വി യിലാണ് ഭീകരർ വ്യാമസേനാ താവളത്തിലെത്തിയത്. എസ്പിയുടെ മൂന്നു മൊബൈൽ ഫോണുകളിൽ രണ്ടെണ്ണം തീവ്രവാദികൾ കൈക്കലാക്കിയിരുന്നു. രക്ഷപ്പെട്ടശേഷം മൂന്നാമത്തെ മെബൈലിൽനിന്നാണ് എസ്.പി ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചത്. പതിവായി പോകാറുള്ള ആരാധനാലയത്തിൽ പോകുന്നതിനാലും രാത്രിയായതിനാലും റിവോൾവർ എടുക്കുകയോ സുരക്ഷാഗാർഡിനെ കൂടെകൂട്ടുകയോ ചെയ്തില്ല എന്നാണ് സൽവീന്ദർ മൊഴിനൽകിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.