കാലിക്കറ്റില്‍ പെണ്‍കുട്ടികള്‍ നേരിടുന്നത് അരക്ഷിതാവസ്ഥ –സാറാജോസഫ്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ നേരിടുന്നത് സമാനതകളില്ലാത്ത അരക്ഷിതാവസ്ഥയാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. കേട്ടുകേള്‍വിപോലുമില്ലാത്ത ഈ സാഹചര്യം ഉടന്‍ പരിഹരിച്ചേ പറ്റൂവെന്നും കാലിക്കറ്റ് സര്‍വകലാശാലയിലെ ജനകീയ തെളിവെടുപ്പിനു ശേഷം അവര്‍ പറഞ്ഞു.
അന്വേഷി പ്രസിഡന്‍റ് കെ. അജിതക്കൊപ്പമാണ് സാറാ ജോസഫ് തെളിവെടുപ്പിന് കാമ്പസിലത്തെിയത്. ചൊവ്വാഴ്ച രാവിലെ 10ന് സംഘം വനിതാഹോസ്റ്റലിലത്തെി മൊഴിയെടുത്തു. വൈകീട്ട് അഞ്ചിനാണ് മടങ്ങിയത്. വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ് എന്നിവരുമായി ചര്‍ച്ചയും നടത്തി.
അത്യധികം ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് സര്‍വകലാശാലയില്‍ നടക്കുന്നതെന്ന് തെളിഞ്ഞതായി സാറാ ജോസഫ് മാധ്യമത്തോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.