സുനന്ദയുടെ മരണം: തരൂരിന്‍റെ സഹായിയെയും ഡ്രൈവറെയും വീണ്ടും ചോദ്യം ചെയ്തു

ന്യൂഡൽഹി: സുനന്ദ പുഷ്കറിന്‍റെ ദുരൂഹ മരണത്തിൽ ഭർത്താവ് ശശി തരൂരിന്‍റെ സഹായിയെയും ഡ്രൈവറെയും കുടുംബ സുഹൃത്തുകളെയും ഡൽഹി പൊലീസ് വീണ്ടും ചോദ്യം ചെയ്തു. നാരായണൻ സിങ്ങിനെയും ബജറംഗിയെയുമാണ് പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്തത്. നാരായണൻ സിങ്ങിനെയും ബജറംഗിയെയും നേരത്തെ നുണപരിശോധനക്ക് വിധേയരാക്കിയിരുന്നു.

സുനന്ദയുടെ ആന്തരാവയവങ്ങളുടെ പരിശോധനയിൽ അമിതമായി കഴിച്ച മരുന്നിന്‍റെ അംശം യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ കണ്ടെത്തിയിരുന്നു. ഈ മരുന്ന് എവിടെ നിന്ന് വാങ്ങിയതെന്ന് കണ്ടെത്താൻ തരൂരിന്‍റെ ഒൗദ്യോഗിക വസതി സ്ഥിതി ചെയ്യുന്നതിന് അടുത്തുള്ള ലോധി കോളനിയിലെ മെഡിക്കൽ ഷോപ്പുകളിലെ ജീവനക്കാരെയും ചോദ്യം െചയ്തിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷം തരൂരിനെ വീണ്ടും ചോദ്യം ചെയ്യുന്ന കാര്യം ഡൽഹി പൊലീസ് തീരുമാനിക്കും.

2014 ജനുവരി 17നാണ് കേന്ദ്രമന്ത്രിയായിരുന്ന ശശി തരൂർ താൽകാലികമായി താമസിച്ചിരുന്ന ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദ പുഷ്കറെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.