ന്യൂഡൽഹി: കേരളം, തമിഴ്നാട്, ബംഗാൾ, പുതുച്ചേരി, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തീരുമാനിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍റെ സുപ്രധാന യോഗം ഇന്ന്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഏപ്രില്‍ അവസാനമോ മേയ് ആദ്യമോ ആയിരിക്കും കേരളത്തില്‍ വോട്ടെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആകാത്തതിനാലാണ് പ്രഖ്യാപനം വൈകുന്നതെന്നറിയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ തീയതി സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടിയിരുന്നു. പാര്‍ട്ടികളുടെ നിർദേശങ്ങളും പ്രാദേശിക ആഘോഷങ്ങളും കണക്കിലെടുത്തുകൊണ്ടായിരിക്കും അന്തിമ തീരുമാനം. സേനാവിന്യാസത്തിന്‍റെ കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി പ്രാഥമിക ചര്‍ച്ചകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയശേഷം മേയ് പത്തോടെ വോട്ടെണ്ണല്‍ നടത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.