മുസ്ലിംകള്‍ ആര്‍ക്കൊപ്പമെന്ന് വ്യക്തമാക്കാന്‍ സമയമായെന്ന് ‘സാമ്ന’

മുംബൈ: ഭാരത മാതാവിന് ജയ് വിളിച്ച രാജ്യസഭാ അംഗവും ബോളീവുഡ് ഗാനരചയിതാവുമായ ജാവേദ് അക്തര്‍, ജയ് വിളിക്കില്ലെന്ന് പ്രഖ്യാപിച്ച ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവരില്‍ ആര്‍ക്കൊപ്പമാണ് മുസ്ലിംകള്‍ എന്ന് വ്യക്തമാക്കേണ്ട സമയമായെന്ന് ശിവസേന. ഭാരത മാതാവിന് ജയ് വിളിക്കുന്നതിനെ അനുകൂലിച്ച് ജാവേദ് അക്തര്‍ രാജ്യസഭയില്‍ പ്രസംഗിച്ചപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ച് എന്തുകൊണ്ടാണ് ന്യൂനപക്ഷസമുദായം രംഗത്തുവരാതിരുന്നതെന്ന് ‘സാമ്ന’ മുഖപ്രസംഗത്തില്‍ ചോദിച്ചു.
 ഭാരത മാതാവിന് ജയ് വിളിക്കാത്തതിന് മഹാരാഷ്ട്ര നിയമസഭാ ബജറ്റ് സമ്മേളനത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മജ്ലിസ് എം.എല്‍.എ വാരിസ് പത്താണെ പുറത്താക്കണമെന്നും ‘സാമ്ന’ ആവശ്യപ്പെട്ടു.
 വലിയ തെറ്റിന് വാരിസ് പത്താന് നല്‍കിയ ശിക്ഷ ചെറുതാണെന്നും പുറത്താക്കുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കുകയുമാണ് വേണ്ടെതെന്നും ‘സാമ്ന’ എഴുതി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.