ഉമറിനും അനിര്‍ബനുമെതിരായ നടപടിക്ക് സ്റ്റേ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥികളായ ഉമര്‍ ഖാലിദിനും അനിര്‍ബന്‍ ഭട്ടാചാര്യക്കുമെതിരായ അച്ചടക്കനടപടി ഡല്‍ഹി ഹൈകോടതി സ്റ്റേ ചെയ്തു.സര്‍വകലാശാല നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപ്പീലില്‍ വാഴ്സിറ്റിയിലെ അപ്പലേറ്റ് അതോറിറ്റി തീരുമാനമെടുക്കുന്നതുവരെയാണ് സ്റ്റേ. നേരത്തെ ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിനെ സര്‍വകലാശാല പുറത്താക്കിയ തീരുമാനം കോടതിയാണ് റദ്ദു ചെയ്തത്. മേയ് 13ന് കനയ്യയുടെ പുറത്താക്കല്‍ നടപടി റദ്ദാക്കിയതിന് സമാനമായ ഉത്തരവ് ഉമറിന്‍െറയും അനിര്‍ബന്‍െറയും കാര്യത്തില്‍ ബാധകമാകുമെന്ന് ജസ്റ്റിസ് മന്‍മോഹന്‍ വിധിച്ചു. വിദ്യാര്‍ഥികളുടെ അപ്പീല്‍ നിരസിക്കുകയാണെങ്കില്‍ അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവിന് രണ്ടാഴ്ചക്കാലം സാധുതയുണ്ടാകില്ളെന്നും കോടതി വിധിച്ചു. സംരക്ഷണം സോപാധികമാണെന്നും ജെ.എന്‍.യു സ്റ്റുഡന്‍റ്സ് യൂനിയന്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധത്തിലും ധര്‍ണയിലും ഭാഗമാകരുതെന്നും കോടതി വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.