ശ്രീനഗർ: വടക്കൻ കശ്മീരിലെ ഉറി സെക്ടറിൽ സൈന്യം നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി അഞ്ച് തീവ്രവാദികളെ വധിച്ചു. ഉറിയിലെ ഗവാൽട പ്രദേശത്തെ നിയന്ത്രണരേഖക്ക് സമീപത്താണ് സൈനികനീക്കം നടന്നത്. ഇവിടെ വനമേഖലയിൽ നുഴഞ്ഞുകയറ്റക്കാരെ നേരിടുന്നത് തുടരുകയാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഇതോടെ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ എണ്ണം 12 ആയി. വ്യാഴാഴ്ച സേനാനീക്കത്തിനിടെ ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു.നുഴഞ്ഞുകയറ്റക്കാരിൽനിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. നിയന്ത്രണരേഖ കടന്ന് നുഴഞ്ഞുകയറ്റം നടത്തുന്നവർക്ക് പാക് സൈനിക പോസ്റ്റുകളിൽനിന്ന് സഹായം ലഭിക്കുന്നതായി പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.
അതിനിടെ കശ്മീരിൽ വിഘടനവാദി സംഘടനകൾ പ്രഖ്യാപിച്ച ബന്ദും കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളും വെള്ളിയാഴ്ച ജനജീവിതത്തെ ബാധിച്ചു.ശ്രീനഗറിലെ ഏഴ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. ഷോപ്പിയാനിലെ ആദിൽ ഫാറൂഖ് മാഗ്രി എന്ന വിദ്യാർഥിയുടെ കൊലയിൽ പ്രതിഷേധിക്കാനുള്ള വിഘടനവാദി സംഘടനകളുടെ ആഹ്വാനത്തെ തുടർന്നാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.പ്രതിഷേധം ഭയന്ന് ശ്രീനഗർ ജാമിഅ മസ്ജിദിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് പൊലീസ് അനുമതി നൽകിയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. താഴ്വരയിൽ ഇൻറർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.