ശ്രീനഗർ: ജമ്മു കശ്മീരിൽ ൈസനികൻ കൊല്ലപ്പെട്ട കേസിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മൂന്ന് ജവാൻമാരെ സൈ ന്യം ചോദ്യം ചെയ്യുന്നു. കഴിഞ്ഞ വർഷം ജൂണിലാണ് കശ്മീരിൽ ജവാൻ ഒൗറംഗസേബ് കൊല്ലപ്പെട്ടത്. അദ്ദേഹത്തെ കുറിച് ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക് ചോർത്തി നൽകി എന്ന് കരുതുന്ന ൈസനികരെയാണ് ചോദ്യം ചെയ്യുന്നത്.
കുടുംബത്തോടൊപ്പം ഇൗദ് ആഘോഷിച്ചതിനു ശേഷം പുൽവാമയിൽ നിന്ന് പൂഞ്ചിലേക്ക് സ്വകാര്യ വാഹനത്തിൽ പോവുകയായിരുന്ന ഒൗറംഗസേബിനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. തലക്കും കഴുത്തിനും വെടിയേറ്റ നിലയിൽ ഒൗറംഗേസബിെൻറ മൃതദേഹം പുൽവാമയിൽ പൊലീസാണ് കണ്ടെത്തിയത്.
ഒൗറംഗസേബിെൻറ അതേ റെജിമെൻറിലുള്ള മൂന്ന് സൈനികർക്കാണ് കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നത്. ഒൗറംഗസേബിെൻറ യാത്രകളെ കുറിച്ചുള്ള വിവരങ്ങൾ തീവ്രവാദികൾക്ക് ചോർത്തി നൽകിയത് ഇൗ മൂന്നു പേരാണ് എന്ന് സംശയിക്കുന്നു. മരണാനന്തര ബഹുമതിയായി ശൗര്യചക്ര നൽകി ഒൗറംഗസേബിനെ രാജ്യം ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.