മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്; വ്യാഴാഴ്ച ഹാജരാകണം

ന്യൂഡല്‍ഹി: മദ്യനയ കേസിൽ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. വ്യാഴാഴ്ച അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കെജ്‌രിവാളിന് രണ്ടാം തവണയാണ് ഇ.ഡി സമൻസ് അയക്കുന്നത്. നേരത്തേ, നവംബര്‍ രണ്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാവശ്യപ്പെട്ട് ഇ.ഡി സമൻസ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് കെജ്‌രിവാള്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല. ആം ആദ്മി പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെ കേസില്‍ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

ഏപ്രിലില്‍ ഇതേ കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അരവിന്ദ് കെജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്ത് വെച്ച് ഒമ്പതു മണിക്കൂറാണ് ചോദ്യം ചെയ്തത്. സി.ബി.ഐ 56 ചോദ്യങ്ങള്‍ ചോദിച്ചു, എല്ലാം വ്യാജ ചോദ്യങ്ങളായിരുന്നു, ഒരു തെളിവുപോലും ഇല്ലെന്നുമാണ് ചോദ്യം ചെയ്യലിന് ശേഷം കെജ്‌രിവാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags:    
News Summary - Arvind Kejriwal Summoned By Probe Agency On Thursday In Liquor Policy Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.