ആധാർ അപേക്ഷ: മകൾ നേരിട്ടത് ക്രൂരമായ അവഹേളനം - വെളിപ്പെടുത്തി ഹൻസൽ മേത്ത

ന്യൂഡൽഹി: ആധാറിന് അപേക്ഷ നൽകാനെത്തിയ മകൾ കിമായ മേത്ത നേരിട്ട അപമാനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ദേശീയ അവാർഡ് നേടിയ സംവിധായകൻ ഹൻസൽ മേത്ത. നിരവധി തവണ അധികൃതരെ കണ്ടിട്ടും മൂന്നാഴ്ചയായിട്ടും മകൾക്ക് ആധാർ അപേക്ഷ നൽകാൻ ഹൻസൽ മേത്ത എക്സ് പോസ്റ്റിൽ സൂചിപ്പിച്ചു.

''മൂന്നാഴ്ചയായി എന്റെ മകൾ ആധാർ കാർഡിന് അപേക്ഷ നൽകാൻ ശ്രമിക്കുന്നു. കടുത്ത മഴയെ അവഗണിച്ചാണ് അന്ധേരിയിലെ ഓഫിസിലെത്തി ആധാറിന് അപേക്ഷ നൽകാൻ പോയത്. ഓരോ തവണയും ഓരോരോ കാരണങ്ങൾ പറഞ്ഞ് സീനിയർ മാനേജർ മകളെ തിരികെയയച്ചു. ഒരിക്കൽ പറഞ്ഞത് അപേക്ഷയിൽ സ്റ്റാമ്പ്പതിച്ചത് ശരിയായ സ്ഥലത്തല്ല എന്നാണ്. ഇന്ന് നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് നൽകാൻ സാധിക്കില്ല, ഞാനൊരാഴ്ചയായി ലീവായിരിക്കുമെന്നും മറ്റൊരിക്കൽ പറഞ്ഞു. മൂന്നാഴ്ചയായി മകളിതിന്റെ പിന്നാലെ നടക്കുകയാണ്. വല്ലാത്ത അപമാനമാണിത്. ''-എന്നാണ് ഹൻസൽ എക്സിൽ കുറിച്ചത്. പോസ്റ്റിൽ യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയെ ടാഗ് ചെയ്തിട്ടുമുണ്ട്.അഴിമതി നിറഞ്ഞ സംവിധാനത്തിൽ സാധാരണക്കാരന്റെ ജീവിതം ദുഃസ്സഹമായിരിക്കുമെന്നാണ് പോസ്റ്റിന് ഒരാൾ പ്രതികരിച്ചത്.  

Tags:    
News Summary - Hansal Mehta says daughter is trying to apply for Aadhar Card since 3 weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.