ന്യൂഡൽഹി: ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്തക്കാൻ വാജ്പേ യ് തീരുമാനിച്ചിരുന്നതായി മുൻ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. അന്ന് അദ്വാനിയുടെ ഇടപ്പെ ടലാണ് മോദിയെ രക്ഷിച്ചതെന്നും യശ്വന്ത് സിൻഹ പറഞ്ഞു.
ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോദി രാജിവെക്കണമെ ന്ന് വാജ്പേയ് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്പേയ് പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത് സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കി. ഇതാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ വാജ്പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത് സിൻഹ വ്യക്തമാക്കി.
രാജീവ് ഗാന്ധി ഐ.എൻ.എസ് വിരാടിനെ സ്വകാര്യ ടാക്സിയാക്കിയെന്ന മോദിയുടെ പ്രസ്താവനയേയും യശ്വന്ത് സിൻഹ വിമർശിച്ചു. ഒരു പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവനയാണ് മോദിയിൽ നിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ യു.പി.എ ഭരണകാലത്ത് ഇപ്പോഴത്തെക്കാൾ ജി.ഡി.പി വളർച്ചയുണ്ടായെന്നും സിൻഹ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.