മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിനും സഹോദരി രങ്കോലി ചാണ്ഡലിനുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ബാന്ദ്ര മജിസ്ട്രേറ്റ് കോടതി. ട്വീറ്റുകളിലൂടെ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കുമിടയിൽ മതവിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസ്.
മജിസ്ട്രേറ്റ് ജായ്ഡു ഗുലേയാണ് കങ്കണക്കെതിരെ കേസെടുക്കാൻ നിർദേശിച്ചത്. കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനവറലി സയീദിെൻറ പരാതിയിലാണ് നടപടി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 153 എ(വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ), 295എ( മതവികാരം വ്രണപ്പെടുത്തൽ), 124എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കങ്കണക്കെതിരെ കേസെടുക്കുക.
സുശാന്ത് സിങ്ങിെൻറ മരണത്തിലും പാൽഘറിൽ സന്യാസിമാർ കൊല്ലപ്പെട്ട സംഭവത്തിലും കങ്കണയുടെ ട്വീറ്റുകൾ മതവിദ്വേഷം പരത്തുന്നതാണെന്നാണ് പരാതി. മുംബൈയെ കങ്കണ പാക് അധീന കശ്മീരുമായി താരതമ്യം ചെയ്തതും പരാതിയിൽ ചുണ്ടിക്കാട്ടിയിട്ടുണ്ട്.
കഴിഞ്ഞ കുറേക്കാലമായി ബോളിവുഡിനെ കങ്കണ അപമാനിക്കുകയാണെന്നും പരാതിയിൽപറയുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വർഗീയവാദികളും കൊലപാതികളുമാണ് ബോളിവുഡിൽ പ്രവർത്തിക്കുന്നതെന്ന് തെൻറ ട്വീറ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും കങ്കണ പറഞ്ഞു. ഇത് സാധാരണ ജനങ്ങളെ ബോളിവുഡിനെ സംബന്ധിച്ച് അവമതിപ്പുണ്ടാക്കാൻ ഇടയാക്കുമെന്ന് മുനവറലി പറഞ്ഞു . കങ്കണയുടെ വിവാദ ട്വീറ്റുകളിൽ ഇത് രണ്ടാമത്തെ കേസാണ് എടുക്കുന്നത്. ഇതിന് മുമ്പ് ബംഗളൂരു പൊലീസും സമാന ആരോപണങ്ങളിൽ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.