ശ്രീനഗർ: ശ്രീനഗർ നഗരത്തിെൻറ ഹൃദയഭാഗത്തുള്ള ‘ശരിയ കശ്മീർ’ പാർക്കിലേക്ക് വ്യാ ഴാഴ്ച നൂറുകണക്കിന് ബി.ജെ.പി പ്രവർത്തകർ ഒഴുകിയെത്തി. കശ്മീർ താഴ്വരയിൽ ആദ്യ മായി നടന്ന പാർട്ടി കൺവെൻഷനിൽ പെങ്കടുക്കാനാണ് അവർ എത്തിയത്.
ജമ്മു-കശ്മീർ ചു മതലയുള്ള ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻറ് അവിനാശ് റായ് ഖന്ന, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അശോക് കൗൾ എന്നിവർ വേദിയിലുണ്ടായിരുന്നു. ചടങ്ങുകൾ ഭംഗിയായി നടക്കുകയായിരുന്നു. ഇതിനിടെ, ഖന്ന സംസാരിക്കുേമ്പാൾ ഒരു സംഘം ഫോേട്ടാഗ്രാഫർമാർ ചിത്രങ്ങൾ എടുക്കാനെത്തിയതോടെയാണ് കാര്യങ്ങൾ തകിടം മറിഞ്ഞു.
കാമറക്കണ്ണുകൾ തുറന്നപ്പോൾ, പ്രവർത്തകർ തലതാഴ്ത്തി. ചിലർ ലഘുലേഖകൾ ഉപയോഗിച്ച് മുഖം മറച്ചു. പലരും പാർക്ക് വിട്ട് ഒാടി. ഇത് പലരിലും ചിരി പടർത്തി. ജമ്മുവിൽ ബി.ജെ.പി പരിപാടികൾക്ക് ആൾബലമുണ്ടാകാറുണ്ട്. എന്നാൽ, കശ്മീരിൽ പാർട്ടി ഒട്ടും ജനപ്രിയമല്ല. അവിടെ, ബി.ജെ.പിയെ പിന്തുണക്കുന്നയാൾ എന്നത് ആരും പരസ്യമാക്കാറുമില്ല.
ഇതാണ് കശ്മീർ പാർക്കിലെത്തിയ പ്രവർത്തകരെ മുഖം മറക്കാൻ പ്രേരിപ്പിച്ചത്. പടം സമൂഹമാധ്യമങ്ങളിൽ വന്നാൽ, ഞങ്ങൾക്ക് സാമൂഹികമായി വിലക്കുണ്ടാകുമെന്ന് പരിപാടിയിൽ പെങ്കടുത്ത മൻസൂർ എന്ന ചെറുപ്പക്കാരൻ പറഞ്ഞു. ബി.ജെ.പിക്കെതിരെ കശ്മീരിൽ വലിയ അരിശം നിലനിൽക്കുന്ന സമയമാണ്. അവരുടെ പരിപാടിയിലെത്തിയതിെൻറ പേരിൽ ജീവൻ അപായപ്പെടുത്താൻ താൽപര്യമില്ലെന്നും ഇയാൾ വ്യക്തമാക്കി. വ്യാഴാഴ്ചത്തേത് ഒറ്റപ്പെട്ട സംഭവമല്ല. മുമ്പും കശ്മീരിൽ ബി.ജെ.പി പരിപാടികൾ പകർത്താൻ ഫോേട്ടാഗ്രാഫർമാർ എത്തുേമ്പാൾ പ്രവർത്തകരും അനുഭാവികളും സമാന രീതിയിൽ പ്രതികരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.