ലൈംഗികാരോപണം നേരിടുന്ന റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റ് ഗുസ്തി താരത്തെ അടിക്കുന്ന ദൃശ്യം പുറത്ത്

ന്യൂഡൽഹി: ബി.ജെ.പി എം.പിയും റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) യുടെ ലൈംഗികാരോപണം നേരിടുന്ന പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്ങിന് ഇരുട്ടടിയായി ഗുസ്തി താരത്തെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

കഴിഞ്ഞ വർഷം ഡിസംബറിൽ റാഞ്ചിയിൽ നടന്ന അണ്ടർ 15 ദേശീയ ഗുസ്തി ചാമ്പ്യൻഷിപ്പിനിടെ വേദിയിൽ വെച്ചാണ് മർദനമുണ്ടായത്. എം.പി രണ്ടു തവണ താരത്തെ അടിക്കുകയായിരുന്നു. അടുത്തിരുന്നവർ എം.പിയെ പിടിച്ചുവെക്കുന്നതും താരത്തെ മാറ്റുന്നതുമായ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പ്രായ പരിധി പിന്നിട്ട ഗുസ്തി താരത്തെ കളിക്കാൻ അനുവദിക്കാതിരുന്നത് താരം ചോദ്യം ചെയ്തതാണ് ബ്രിജ് ഭൂഷണെ പ്രകോപിതനാക്കിയത്.

അ​തേസമയം, ബ്രിജ് ഭൂഷനെതിരെ ലൈംഗീകാരോപണം ഉന്നയിക്കുകയും റെസ്‍ലിങ് ഫെഡറേഷൻ തലപ്പത്ത് അഴിച്ചുപണി ആവശ്യപ്പെടുകയും ചെയ്ത് ഗുസ്തി താരങ്ങൾ ജന്തർ മന്തിറിൽ പ്രതിഷേധത്തിലാണ്. ഒളിമ്പിക് മെഡൽ ജേതാക്കൾ ഉൾപ്പെടെയുള്ള താരങ്ങളാണ് ബുധനാഴ്ച ജന്തർമന്തറിൽ സമരം ആരംഭിച്ചത്. പ്രതിഷേധം തുടരുന്നതിനിടെ കേന്ദ്ര കായികമന്ത്രാലയവുമായും കായിക മന്ത്രിയുമായും വ്യാഴാഴ്ച ചർച്ച നടത്തിയെങ്കിലും പരിഹാരമായിട്ടില്ല. റെസ്‌ലിങ് ഫെഡറേഷൻ പ്രസിഡന്റിനും പരിശീലകർക്കുമെതിരെ നടപടി വേണമെന്നും ഫെഡറേഷൻ നേതൃത്വത്തിൽ അടിമുടി മാറ്റം വേണമെന്നുമാണ് താരങ്ങളുടെ ആവശ്യം.

അതേസമയം, ഇത് തനിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു. വനിതാ ഗുസ്തി താരങ്ങളെയും ഗുസ്തി എന്ന കായിക ഇനത്തെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ബ്രിജ് ഭൂഷൻ ആരോപിച്ചു.

Tags:    
News Summary - BJP MP Brij Bhushan Sharan Singh loses cool, slaps young wrestler on stage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.