ന്യൂഡൽഹി: ഡോക്ടർമാർ നിശ്ചിത കാലയളവിൽ രാജ്യത്ത് സേവനമനുഷ്ഠിക്കണമെന്ന് പാർലമെൻററി സമിതി. നികുതിദായകരുടെ പണമുപയോഗിച്ച് മെഡിക്കൽ കോളജുകളിൽ പഠനം പൂർത്തിയാക്കുന്ന നിരവധിപേർ മെച്ചപ്പെട്ട അവസരംലഭിക്കുന്ന ഉടൻതന്നെ രാജ്യം വിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ-കുടുംബേക്ഷമ മന്ത്രാലയവുമായി ബന്ധപ്പെട്ട സമിതി ഇൗ ശിപാർശ സമർപ്പിച്ചത്.
2017ലെ മെഡിക്കൽ കമീഷൻ ബില്ലിെൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ ഡെൻറൽ കൗൺസിൽ, നഴ്സിങ് കൗൺസിൽ ഉൾപ്പെടെയുള്ളവ ഉടച്ചുവാർക്കുന്നതിെൻറ സാധ്യത പരിശോധിക്കണമെന്നും പ്രഫ. രാം ഗോപാൽ യാദവ് ചെയർമാനായ സമിതി നിർദേശിച്ചു. ഇന്ത്യൻ മെഡിക്കൽ കൗൺസിലിെൻറ വിശ്വാസ്യത കുറഞ്ഞു.
പഠനം പൂർത്തിയാക്കിയാൽ ഡോക്ടർമാർ ഒരു വർഷം ഗ്രാമീണമേഖലയിൽ പ്രവർത്തിക്കണം. ഇവർക്ക് മതിയായ വേതനവും സൗകര്യവും ഒരുക്കണമെന്നും സമിതി ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.