ശ്രീനഗർ: ജമ്മുവിലെ കഞ്ചക് പൊലീസ്സ്റ്റേഷനിൽ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കശ്മീരി യുവതി. മോഷണമാരോപിച്ച്അറസ്റ്റു ചെയ്ത യുവതിയെ സ്റ്റേഷൻ ഹൗസ്ഒാഫീസർ ബലം പ്രയോഗിച്ച് നഗ്നയാക്കിയ ശേഷം സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറുകയും ജനനേന്ദ്രിയത്തിൽ ബിയർകുപ്പി കയറ്റുകയും ചെയ്തതായി ആശുപത്രിയിൽ കഴിയുന്ന യുവതി പരാതി നൽകി.
വീട്ടുപണിക്കു നിൽക്കുന്ന യുവതിയെ മോഷണക്കുറ്റം ആരോപിച്ചാണ് പൊലീസ് അറസ്റ്റു ചെയ്തത്. കുറ്റം ചെയ്തിട്ടില്ലെന്ന് നിരവധി തവണ പറഞ്ഞിട്ടും ഒരാഴ്ചയോളം സ്റ്റേഷൻ ഹൗസ്ഒാഫീസർ രാകേഷ് ശർമ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് 25 കാരിയായ യുവതി വ്യക്തമാക്കി.
സ്റ്റേഷനിൽ യുവതിയെ സന്ദർശിക്കാനെത്തിയ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചതായും പരാതിയുണ്ട്. ശനിയാഴ്ചയാണ് യുവതിക്ക് ജാമ്യം അനുവദിച്ചത്. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പരാതിയിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയതായി ഒൗദ്യോഗിക പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.