അസമിൽ കമിതാക്കളെ ആൾക്കൂട്ടം തല്ലിച്ചതച്ചു നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു

ഗുവാഹതി: അസമിൽ മോേട്ടാർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കമിതാക്കൾക്കുനേരെ ആൾക്കൂട്ട ആക്രമണം.  ആക്രമണത്തിെൻറ വിഡിയോ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ രണ്ടു പേർ അറസ്റ്റിലായി.

ഗോൾപാര ജില്ലയിലെ പുഖുർപൂർ ഗ്രാമത്തിൽ ഇൗ മാസം 19നാണ് സംഭവം. ഒരു സംഘം പേർ മോേട്ടാർ ബൈക്ക് തടഞ്ഞുനിർത്തി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. മർദനത്തിനൊടുവിൽ ഗ്രാമീണർ ചുറ്റും നിന്ന്  ഇരുവരെയും നിർബന്ധിച്ച് വിവാഹം കഴിപ്പിെച്ചന്നും  ആക്രമിക്കപ്പെട്ട യുവാവിെൻറ സഹോദരൻ പറഞ്ഞു. 

സംഭവത്തിൽ  പരാതിയൊന്നും ലഭിച്ചില്ലെന്നും പൊലീസ് സ്വമേധയാ കേസ് എടുത്ത് അന്വേഷിക്കുകയാണെന്നും അസം ഡി.ജി.പി കുൽധാർ സൈകിയ അറിയിച്ചു. അസമിലെ കർബി അംഗ്ലോങ്ങിൽ വിനോദസഞ്ചാരികളായ രണ്ട് യുവാക്കളെ കുട്ടികളെ മോഷ്ടിക്കുന്നവർ എന്നാരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നതിനു പിന്നാലെയാണ് പുതിയ സംഭവം. 

Tags:    
News Summary - Couple In Assam Dragged Off Bike, Beaten, Forced To Marry- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.