ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബി.ജെ.പി-ആർ.എസ്.എസ് നിലപാട് ഭരണഘടനയോടുള്ള അവഹേളനമാണെന്നാണ് സി.പി.എം പോളിറ്റ്ബ്യൂറോ. കലാപം ഉണ്ടാക്കിയതാരാണെന്ന് തെളിയിക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവന.
ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ സ്ത്രീവിരുദ്ധ നിലപാട് പാർട്ടി ചൂണ്ടിക്കാട്ടും. സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ച സംഭവം അപലപനീയമാണെന്ന് പി.ബി വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലിയും രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.