വിവാഹച്ചടങ്ങിൽ മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദലിതനെ തല്ലിക്കൊന്നു

തെഹ്രി: വിവാഹച്ചടങ്ങിൽ തങ്ങൾക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിച്ച ദലിതനെ സവർണ വിഭാഗക്കാർ തല്ലിക്കൊന്നു. ഉത്തരാഖണ്ഡിലെ തെഹ്രി ജില്ലയിലാണ് സംഭവം. ശ്രീകോട്ട് ഗ്രാമത്തിൽ ഏപ്രിൽ 26ന് നടന്ന വിവാഹച്ചടങ്ങിൽ പെങ്കടുക്കാനെത്തിയ ജീതേന്ദ്രയെന്ന ദലിത് സമുദായാംഗമാണ് ആക്രമിക്കപ്പെട്ടത്.

തങ്ങൾക്കു മുന്നിലിരുന്ന് ദലിതൻ ഭക്ഷണം കഴിച്ചതാണ് സവർണ സമുദായക്കാരെ പ്രകോപിപ്പിച്ചത്. ആക്രമണത്തിനിരയായി മാരകമായി പരിക്കേറ്റ ജീതേന്ദ്രയെ ഡറാഡൂണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒമ്പതു ദിവസം മരണേത്താട് മല്ലടിച്ച ജീേതന്ദ്ര ഞായറാഴ്ച മരണത്തിന് കീഴടങ്ങി. ജീതേന്ദ്രയുടെ സഹോദരിയുടെ പരാതിയിൽ ഏഴുപേർക്കെതിരെ കേസെടുത്തതായി ഡി.എസ്.പി ഉത്തംസിങ് ജിംവാൾ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കും.
Tags:    
News Summary - Dalit man beaten up at wedding dies in Uttarakhand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.