അപകീർത്തിക്കേസിൽ വിധിവന്നതിനു ശേഷം ആദ്യമായി പാർലമെന്റിലെത്തി രാഹുൽ ഗാന്ധി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ ജയിൽ ശിക്ഷ വിധിക്കപ്പെട്ട ശേഷം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് രാവിലെ പാർലമെന്റിലെത്തി. രണ്ടു വർഷത്തെ ജയിൽ ശിക്ഷ, ലോക്സഭാ എം.പി സ്ഥാനത്തിന് ഭീഷണിയാകുമോ എന്ന് രാജ്യം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് രാഹുൽ പാർലമെന്റിലെത്തിയത്. പ്രതിഷേധങ്ങളെ തുടർന്ന് ലോക്സഭ ഉച്ചവരെ പിരിഞ്ഞതോടെ അദ്ദേഹം പാർലമെന്റിൽ നിന്ന് പോയി.

അപകീർത്തിക്കേസിൽ അപ്പീൽ നൽകി നടപടി ആകുന്നതുവരെ പാർലമെന്റിൽ രാഹുൽ ഗാന്ധി വരില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ സൂചിപ്പിച്ചിരുന്നത്.

എം.പിമാർക്ക് കുറഞ്ഞത് രണ്ട് വർഷത്തെ തടവു ശിക്ഷ വിധിച്ചാൽ അവർ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യരാക്കപ്പെടും. രാഹുലിന്റെ കേസിൽ അപ്പീൽ കോടതിയുടെ വിധി ആശ്രയിച്ചാണ് അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം നിലനിൽക്കുക.

അതേസമയം, അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എം.പിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിന്താലാൽ പരാതി നൽകിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ അയോഗ്യനായതായി പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതോടെ സ്പീക്കര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

മാനനഷ്ടക്കേസിൽ രണ്ട് വർഷം തടവുശിക്ഷയാണ് രാഹുൽ ഗാന്ധിക്ക് സൂറത്ത് കോടതി വിധിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് നൽകിയത്. 2019ലെ ലോക്സഭക തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമര്‍ശം. ഇതിനെതിരെ ഗുജറാത്ത് മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ പൂർണേഷ് മോദിയാണു കോടതിയെ സമീപിച്ചത്.

Tags:    
News Summary - Day After Conviction In Defamation Case, Rahul Gandhi Visits Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.