രണ്ടര വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ വിറ്റത് 40,000ത്തിന്, കൈമാറപ്പെട്ടത് നാലുതവണ

ന്യൂഡൽഹി: ഡൽഹിയിൽ രണ്ടര വയസ്സുള്ള പെൺകുട്ടിയെ അച്ഛൻ വിറ്റത് 40,000 രൂപക്ക്, ഇടനിലക്കാർ വഴി നാലുതവണയാണ് കുട്ടിയെ വിൽപ്പനക്കിരയായത്. തുടർന്ന് ഡൽഹി വനിതാ കമീഷൻ പൊലീസ് സഹായത്തോടെ നടത്തിയ പരിശോധനയിൽ കുട്ടിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

മഹിളാ പഞ്ചായത്തിന്‍റെ (ഡൽഹി വനിതാ കമീഷൻ പ്രാദേശിക തലത്തിലുള്ള വിഭാഗം) പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. 'ഡൽഹി പൊലീസിന്‍റെ സഹായത്തോടെ വനിതാ കമീഷൻ നടത്തിയ പരിശോധനയിലാണ് രണ്ടരവയസ്സുള്ള കുട്ടിയെ കണ്ടെത്തിയത്. അച്ഛൻ 40,000 രൂപക്കാണ് കുട്ടിയെ വിറ്റത്. ഇയാളുടെ മൂന്നാമത്തെ മകളാണിത്. നാലു തവണയാണ് കുട്ടി പലർക്കായി വിൽക്കപ്പെട്ടത്'-വനിതാ കമീഷൻ ചെയർപേഴ്സൺ സ്വാതി മണിവാൽ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരാണ് അറസ്റ്റിലായത്. വൻ മനുഷ്യക്കടത്ത് റാക്കറ്റാണ് ഇതിനു പിന്നിലുള്ളത്. അവരെക്കുറിച്ച് അന്വേഷിക്കാനും ഉടൻ അറസ്റ്റ് ചെയ്യാനും പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്'-മണിവാൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.