ശശി തരൂർ

തരൂരിനെതിരായ മാനനഷ്ടക്കേസ് ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ശിവലിംഗത്തിലെ തേൾ പരാമർശത്തിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച ഡൽഹി ഹൈകോടതി വിധിക്കെതിരെ ശശി തരൂർ എം.പി സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. സെപ്റ്റംബർ 10ന് കേസ് പരിഗണിച്ച സുപ്രീംകോടതി, വിചാരണ കോടതി നടപടികൾ സ്റ്റേ ചെയ്തിരുന്നു. ഡൽഹി പൊലീസ്, കേസിലെ പരാതിക്കാരനായ ബി.ജെ.പി നേതാവ് രാജീവ് ബബ്ബാർ എന്നിവർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

ജസ്റ്റിസുമാരായ ഋഷികേശ് റോയ്, എസ്.വി.എൻ. ഭാട്ടി എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 2018 ഒക്ടോബറിൽ പേര് വെളിപ്പെടുത്താത്ത ആർ.എസ്.എസ് നേതാവ് മോദിയെ ‘ശിവലിംഗത്തിൽ ഇരിക്കുന്ന തേളിനോട്’ ഉപമിച്ചതായി തരൂർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബി.ജെ.പി നേതാവ് മാനനഷ്ടക്കേസ് നൽകിയത്.

Tags:    
News Summary - Defamation case against Tharoor to be heard today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.