സി.പി.എമ്മിെൻറ രജിസ്ട്രേഷൻ റദ്ദാക്കാൻ ഹരജി 

ന്യൂഡൽഹി: സി.പി.എമ്മിെൻറ രജിസ്ട്രേഷൻ റദ്ദാക്കാനാവശ്യപ്പെട്ട് ഡൽഹി ൈഹകോടതിയിൽ പൊതുതാൽപര്യ ഹരജി. തെരഞ്ഞെടുപ്പ് കമീഷൻ 1989 സെപ്റ്റംബറിൽ നൽകിയ രജിസ്ട്രേഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തൽ, ജസ്റ്റിസ് സി. ഹരിശങ്കർ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് പരാതി നൽകിയത്. കേസിൽ വാദം കേൾക്കൽ അടുത്ത മാർച്ച് 28ലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകനെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജോജോ ജോസ് ആണ് ഹരജിക്കാരൻ. 

ഭരണഘടനയോടും രാജ്യത്തെ നിയമസംവിധാനത്തോടും കൂറില്ലാത്തതാണ് സി.പി.എമ്മിെൻറ പാർട്ടി ഭരണഘടനയെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ നൽകിയ പരാതിയിൽ ജോജോ ജോസ് ആരോപിച്ചിരുന്നു. എന്നാൽ, പരാതി നിലനിൽക്കില്ലെന്നു കാണിച്ച് കമീഷൻ തള്ളി. താൻ നിരത്തിയ കാരണങ്ങൾ പരിഗണിക്കാതെയാണ് നടപടിയെന്നാണ് ഇദ്ദേഹം പറയുന്നത്. 

Tags:    
News Summary - Delhi High Court To Hear Plea For Cancellation Of CPI(M)'s Registration-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.