കാലിന്റെ ശസ്ത്രക്രിയക്കെത്തിയ ഒമ്പതുവയസുകാരന് നടത്തിയത് ചേലാകർമം

മുംബൈ: കാലിന്റെ ശസ്ത്രക്രിയക്കെത്തിയ കുട്ടിക്ക് ചേലാകർമം നടത്തിയ സംഭവത്തിൽ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം.

കഴിഞ്ഞ മാസംം സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഷാഹ്പൂർ സ്വദേശിയായ ഒമ്പതുകാരന്റെ കാലിന് പരിക്ക് പറ്റുന്നത്. പിന്നാലെ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയും ചികിത്സ നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തുടർച്ചയായി ചികിത്സക്ക് ആശുപത്രിയിലെത്തിയിരുന്ന കുട്ടിയെ ജൂൺ 15നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടിയാണ് കാലിന് ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും ചേലാകർമം നടത്തിയതായും മാതാപിതാക്കളോട് പറയുന്നത്. പിന്നാലെ ഇവർ അധികൃതരെ വിവരമറിയിക്കുകയും ഡോക്ടർമാർ കുട്ടിയെ തിരികെ തിയേറ്ററിലേക്ക് കൊണ്ടുപോയി കാലിന്റെ ശസ്ത്രക്രിയ നടത്തുകയുമായിരുന്നു. കുട്ടി ആരോഗ്യവാനാണെന്നും ശാരീരികമായി മറ്റ് പ്രയാസങ്ങളില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കിയതായി കുടുംബം പറയുന്നു.

എന്നാൽ ഇത് രേഖാമൂലം എഴുതിനൽകാതെ വിശ്വസിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം കുട്ടിയെ ഏറ്റെടുക്കാൻ വിസമ്മതിച്ചു. സംഭവം ചർച്ചയായതോടെ ഡോക്ടർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു. ‌

അതേസമയം കുട്ടിക്ക് ലിംഗാഗ്ര ചർമം പുറകോട്ട് നീങ്ങാത്ത അവസ്ഥയായ ഫിമോസിസ് ഉണ്ടെന്നും ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡോക്ടർമാർ ചേലാകർമം നടത്തിയതെന്നും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥൻ ഗജേന്ദ്ര പവാർ പറഞ്ഞു. സംഭവത്തിൽ ആവശ്യമെങ്കിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - doctors perform surgery on boy's private part instead of leg, claim parents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.