'മറക്കുകയും പൊറുക്കുകയും ചെയ്ത് മുന്നോട്ട് പോകാം'; കൂടെയുള്ള എം.എൽ.എമാരോട് അശോക് ഗെഹ്ലോട്ട്

ന്യൂഡൽഹി: രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധിതീർന്നെന്ന് എ.ഐ.സി.സി പ്രഖ്യാപിക്കുകയും സചിൻ പൈലറ്റ് പാർട്ടിയിൽ ഉറച്ചുനിൽക്കുകയും ചെയ്തതോടെ കടുംപിടുത്തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്സാൽമീറിലെ ഹോട്ടലിൽ തങ്ങുന്ന സ്വന്തം ക്യാമ്പിലെ എം.എൽ.എമാരെ സന്ദർശിച്ച ശേഷമാണ് ഗെഹ്ലോട്ടിൻെറ അഭിപ്രായ പ്രകടനം.

എം.എൽ.എമാർ സ്വാഭാവികമായും അസ്വസ്ഥരാണ്. പക്ഷേ പ്രശ്നങ്ങൾക്ക് താൽക്കാലിക വിരാമമായതോടെ എല്ലാവർക്കും മറക്കുകയും പൊറുക്കുകയും ചെയ്ത് ഒരുമിച്ച് മുന്നോട്ടുപോകാം.

ഒരുമാസത്തിലേറെയായി ഹോട്ടലിൽ കഴിയുന്നതിനാൽ അവർ അസ്വസ്ഥരാണ്. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനായും ജനാധിപത്യത്തെ രക്ഷിക്കുന്നതിനായും ചിലപ്പോൾ നമ്മൾ സഹിഷ്ണുത കാണിക്കേണ്ടിവരുമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.

നമുക്ക് തെറ്റുകൾ മറക്കേണ്ടതുണ്ട്. ഇത് ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ജനാധിപത്യം അപകടത്തിലാണ്. നൂറിലധികം എം.എൽ.എമാർ എന്നോടൊപ്പം നിന്നു. അത് വലിയ കാര്യമാണ്. ഇത് ജനാധിപത്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമാണ്. കർണാടകയിലും മധ്യപ്രദേശിലും ചെയ്ത കാര്യം ആവർത്തിക്കുന്നതിൽ ബി.ജെ.പി പരാജയപ്പെട്ടു. ജനാധിപത്യത്തിന് ശക്തിപകരാൻ ഞങ്ങൾ ഒരുമിച്ചുനിൽക്കും - അശോക് ഗെഹ്ലോട്ട് കൂട്ടിച്ചേർത്തു.

രാഷ്ട്രീയത്തിൽ വിദ്വേഷത്തിനോ വ്യക്തിവൈരാഗ്യത്തിനോ സ്ഥാനമില്ലെന്നും അശോക്  ഗെഹ്ലോട്ടിനെ താൻ ബഹുമാനിക്കുന്നുവെന്നും സചിൻ പൈലറ്റ് അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ഗെഹ്ലോട്ടിൻെറ വിലകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ തുടങ്ങിയ പ്രയോഗങ്ങൾ തന്നെ വേദനിപ്പിച്ചെന്നും സചിൻ തുറന്നുപറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.