ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതിയെ ചുമതലയിൽനിന്ന് നീക്കി

മുംബൈ: ജാമ്യത്തിലിറങ്ങിയ ഗൗരി ലങ്കേഷ് കൊലക്കേസ് പ്രതി ശ്രീകാന്ത് പൻഗാർകറെ ജൽന മണ്ഡലത്തിലെ പ്രചാരണ ചുമതലയിൽനിന്ന് നീക്കി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ശനിയാഴ്ചയാണ് ശ്രീകാന്തിനെ മണ്ഡലത്തിലെ പ്രചാരണസമിതി അധ്യക്ഷനായി ഷിൻഡെ പക്ഷ ശിവസേനയുടെ ജില്ലാ ഘടകം നിയമിച്ചത്.

ജില്ല ഘടകത്തിന്റെ എല്ലാ ഉത്തരവുകളും റദ്ദാക്കി ഷിൻഡെ ഞായറാഴ്ച ഉത്തരവിടുകയായിരുന്നു. 2011ൽ ശിവസേന വിട്ട് ഹിന്ദു ജൻജാഗ്രുതി സമിതിയിൽ ചേർന്ന ശ്രീകാന്ത് പൻഗാർകർ വെള്ളിയാഴ്ച മുൻ മന്ത്രി അർജുൻ ഖോട്കറുകെ സാന്നിധ്യത്തിലാണ് ഷിൻഡെ ശിവസേനയിൽ ചേർന്നത്. ഗൗരി ലങ്കേഷ് വധക്കേസിൽ 2018 ആഗസ്റ്റിൽ അറസ്റ്റിലായ ഇയാൾ കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് ജാമ്യത്തിലിറങ്ങിയത്. 2001ലും 2006ലും ശിവസേന ടിക്കറ്റിൽ ജൽന മുനിസിപ്പൽ കൗൺസിലറായിരുന്നു.

Tags:    
News Summary - Gauri Lankesh murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.