ചികിൽസ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം വീതം നൽകുമെന്ന് മമത

കൊൽക്കത്ത: ജൂനിയർ ഡോക്ടർമാരുടെ സമരം മൂലം ചികിത്സ കിട്ടാതെ മരിച്ച 29 പേരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.

ജൂനിയർ ഡോക്ടർമാരുടെ ദീർഘകാല പണിനിർത്തലി​നെ തുടർന്ന് ആരോഗ്യ സേവനങ്ങളിലെ തടസ്സം മൂലം 29 വിലയേറിയ ജീവൻ നഷ്ടപ്പെട്ടുവെന്നത് സങ്കടകരവും നിർഭാഗ്യകരവുമാണെന്ന് മമത ‘എക്‌സി’ൽ പോസ്റ്റ് ചെയ്തു. ദുരിതം നേരിട്ട കുടുംബങ്ങൾക്ക് സഹായഹസ്തം നീട്ടുന്നതിനായി മരിച്ച ഓരോ വ്യക്തിയുടെയും കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

സർക്കാർ നിയന്ത്രണത്തിലുള്ള ആർ ജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡ്യൂട്ടിയിലായിരുന്ന ജൂനിയർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ ഓഗസ്റ്റ് 9 മുതൽ ജൂനിയർ ഡോക്ടർമാർ സമരത്തിലാണ്.  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് ആരോപണം.

Tags:    
News Summary - Government to pay Rs 2 lakh to families of 29 people who died due to medic's cease work: Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.