ന്യൂഡൽഹി: അശാന്തമായ കശ്മീർതാഴ്വരയിൽനിന്ന് സി.ആർ.പി.എഫ് പുറത്തുവിട്ട സാഹോദര്യത്തിെൻറ മഹിതസന്ദേശം വിളിച്ചോതുന്ന രണ്ട് ദൃശ്യങ്ങൾ വൈറലാകുന്നു. യൂനിഫോമിലുള്ള രണ്ട് സൈനികരിൽ ഒരാൾ നിസ്കരിക്കുേമ്പാൾ രണ്ടാമൻ തോക്കും ലാത്തിയുമായി കാവൽ നിൽക്കുന്ന ചിത്രങ്ങളാണ് ‘സമാധാനത്തിനുവേണ്ടി ആയുധമേന്തിയ സഹോദരങ്ങൾ’ എന്ന അടിക്കുറിപ്പോടെ ട്വിറ്ററിൽ നൽകിയത്. ഇതിനോട് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങളുണ്ടായി.
എന്നാൽ, പ്രതികരണങ്ങളിൽ അധികവും മതസാഹോദര്യത്തെ പ്രകീർത്തിച്ചുള്ളതാണ്. ‘ഇതാണ് യഥാർഥ ഇന്ത്യ’ എന്നാണ് ചിലർ കുറിച്ചത്. അടുത്തിടെ യു.എസ് വിദേശകാര്യവകുപ്പ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, സായുധ സേനയുടെ സാന്നിധ്യത്തിൽ കശ്മീർ കലുഷിതമായതെങ്ങനെയെന്ന് വിവരിക്കുന്നുണ്ട്. ഭീകരാക്രമണങ്ങളുടെ കാര്യത്തിൽ ജമ്മു-കശ്മീരിൽ 2016 ൽ 63 ശതമാനം വർധനയുണ്ടായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.