ജയ്പൂർ (രാജസ്ഥാൻ): ജയ്‌സാൽമീറിലെ സഹോദരിയെ കാണണമെന്നു പറഞ്ഞതിന് ഭർത്താവ് യുവതിയെ ബൈക്കിൽ കെട്ടി വലിച്ചു.
ക്രൂരമായ ആക്രമണത്തിന്റെ 40 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ ഭർത്താവ് പ്രേമറാം മേഘ്വാളിനെ(32) പൊലീസ് കസ്റ്റഡിയിലെടുത്തു.
രാജസ്ഥാനിലെ നാഗൗർ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. നഹർസിങ് പുര ഗ്രാമത്തിൽ ഏകദേശം ഒരു മാസം മുമ്പാണ് വിഡിയോ ചിത്രീകരിച്ചതെന്ന് പഞ്ചൗഡി പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ സുരേന്ദ്ര കുമാർ പറഞ്ഞു. യുവതി നിലവിൽ ബന്ധുക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവിന്റെ മർദനം ഭയന്ന് സ്ത്രീ ആരോടും വിവരം പറഞ്ഞിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
തങ്ങൾ യുവതിയുമായി ബന്ധപ്പെട്ടതായും അവർ നാഗൗറിലേക്ക് വന്നതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും നാഗൗർ പോലീസ് സൂപ്രണ്ട് നാരായൺ ടോഗാസ് എൻ.ഡി.ടി.വിയോട് പറഞ്ഞു.
ഇയാൾ മദ്യപിച്ച് പതിവായി ഭാര്യയെ മർദിക്കാറുണ്ടെയിരുന്നെന്ന് അയൽവാസികൾ പൊലിസിനോട് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.