ന്യൂഡൽഹി: കേന്ദ്ര കാബിനറ്റ് െസക്രട്ടിറയായി രാജീവ് ഗൗബയെ നിയമിച്ചു. കേന്ദ്ര ആഭ്യ ന്തര സെക്രട്ടറി സ്ഥാനത്തുനിന്നാണ് അദ്ദേഹം കാബിനറ്റ് സെക്രട്ടറി പദവിയിലെത്തുന്നത്. അജയ് കുമാർ ഭല്ല ആഭ്യന്തര സെക്രട്ടറിയാവും. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സമിതിയാണ് നിയമനങ്ങൾ നടത്തിയത്.
ഝാർഖണ്ഡ് കേഡറിലെ 1982 ഐ.എ.എസ് ബാച്ചിലെ ഓഫിസറാണ് 60കാരനായ ഗൗബ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെയും അന്തർദേശീയ സംഘടനകളുടെയും പദ്ധതികളുടെ നയ രൂപവത്കരണത്തിലും നടപ്പിലാക്കുന്നതിലും അനുഭവസമ്പത്തുള്ളയാളാണ്.
പഞ്ചാബിൽ ജനിച്ച ഗൗബ പഞ്ചാബ് സർവകലാശാലയിൽനിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. ഐ.എം.എഫിൽ നാലുവർഷം ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഈ മാസം 31ന് അദ്ദേഹം ചുമതലയേൽക്കും.
1984 ബാച്ചിലെ അസം-മേഘാലയ കേഡറിലെ ഐ.എ.എസ് ഓഫിസറാണ് ഭല്ല. ആഭ്യന്തര മന്ത്രാലയത്തിലെ പ്രത്യേക ഡ്യൂട്ടി ഓഫിസർ സ്ഥാനത്തുനിന്നാണ് അദ്ദേഹം സെക്രട്ടറി പദവിയിലെത്തുന്നത്. അതിനുമുമ്പ് കേന്ദ്ര ഊർജ സെക്രട്ടറിയായിരുന്നു. 2021 ആഗസ്റ്റ് വരെയാണ് ഭല്ലയുടെ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.