ബംഗളൂരു: സാമ്പത്തിക തട്ടിപ്പുകേസിൽ ഒളിവിൽ പോയ ബി.ജെ.പി മുൻമന്ത്രിയും ഖനി വ്യവസായ ഭീമനുമായ ഗാലി ജനാർദന റെഡ്ഢി ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരായി. ഇന്ന് വൈകിട്ടാണ് ജനാർദന റെഡ്ഢി ചോദ്യം ചെയ്യലിനായി ബംഗളൂരുവിലെ െക്രെം ബ്രാഞ്ച് ഒാഫീസിൽ ഹാജരായത്. ഞായറാഴ്ചക്ക് മുമ്പ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകണമെന്ന് അറിയിച്ച് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു.
അഭിഭാഷകൻ ചന്ദ്രശേഖരിനൊപ്പം കാറിലാണ് നാടകീയമായി ചോദ്യംചെയ്യലിനായി ജനാർദന റെഡ്ഡി എത്തിയത്. അന്വേഷണ സംഘത്തിെൻറ നേതൃത്വത്തിൽ വൈകീട്ട് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി വൈകിയും തുടർന്നു. കൈക്കൂലി കേസിൽ ഇടനിലക്കാരനായ റെഡ്ഡിയുടെ അനുയായി അലി ഖാനെയും ചോദ്യംചെയ്തു.
താൻ ഒളിവിലാണെന്ന റിേപ്പാർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും പൊലീസിെൻറ നോട്ടീസ് കൈപറ്റി ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും റെഡ്ഢി ഇന്ന് രാവിലെ പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. താൻ ഹൈദരാബാദിലാണെന്നും പൊലീസ് നോട്ടീസിൽ അനുവദിച്ച സമയത്തിനകം സെൻട്രൽ ക്രൈം ബ്രാഞ്ചിനു മുന്നിൽ ഹാജരാകുമെന്നും റെഡ്ഢി അറിയിച്ചിരുന്നു.
നിക്ഷേപം ഇരട്ടിയാക്കാമെന്ന് വിശ്വസിപ്പിച്ച് ബംഗളൂരുവിലെ എംബിഡൻറ് എന്ന ചെയിൻ മാർക്കറ്റിങ് കമ്പനി നിക്ഷേപകരെ വഞ്ചിച്ച കേസുമായി ബന്ധപ്പെട്ടാണ് ബംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് ജനാർദന റെഡ്ഡിക്കെതിരെ കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ ജനാർദന റെഡ്ഡിക്കും സഹായിക്കുമെതിരെ ബംഗളൂരു പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
എംബിഡൻറ് കമ്പനി 500 ഒാളം പേരിൽനിന്നായി 200 ഒാളം കോടി രൂപ തട്ടിയെടുത്തതായ പരാതിയിലാണ് റെഡ്ഢി അന്വേഷണം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.