ലൈംഗികപീഡനം: മുരുക മഠാധിപതിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു

മൈസൂരു: വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയും കർണാടകയിലെ ചിത്രദുർഗ മുരുക മഠാധിപതിയുമായ ഡോ. ശിവമൂർത്തി മുരുക ശരണരുവിനെതിരെ ഒരു എഫ്.ഐ.ആർ കൂടി രജിസ്റ്റർ ചെയ്തു. മഠത്തിലെ ജീവനക്കാരുടെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൈസൂരുവിലെ നാസറാബാദ് പൊലീസ് ആണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

മഠാധിപതിയെ കൂടാതെ മഠത്തിലെ ഹോസ്റ്റൽ വാർഡൻ രശ്മി അടക്കം ഏഴു പേരാണ് പുതിയ കേസിലെ പ്രതികൾ. മൈസൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന ഒടനടി സേവാ സമസ്തെ എന്ന സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് കുട്ടികൾ പരാതി നൽകിയത്. പരാതി അന്വേഷണത്തിനായി ചിത്രദുർഗ റൂറൽ പൊലീസ് സ്റ്റേഷന് കൈമാറും.

വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് മഠാധിപതി. മഠത്തിന് കീഴിലെ ഹോസ്റ്റലിൽ താമസിച്ചിരുന്ന 15ഉം 16ഉം വയസ്സുള്ള പെൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് മുരുക ശരണരു അറസ്റ്റിലായത്.

മഠാധിപതിയെ കൂടാതെ മഠത്തിലെ റസിഡൻഷ്യൽ ഹോസ്റ്റലിലെ വാർഡൻ രശ്മി, ജൂനിയർ പുരോഹിതൻ ബസവാദിത്യ, അഭിഭാഷകൻ ഗംഗാധരയ്യ, പ്രാദേശിക നേതാവായ പരമശിവയ്യ എന്നിവരും കേസിൽ പ്രതികളാണ്. പീഡനത്തിന് ഇരയായ പെൺകുട്ടികളെ ചിത്രദുർഗയിലെ ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റിയിരുന്നു.

Tags:    
News Summary - Karnataka: One more FIR lodged in Muruga Mutt sexual harassment case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.