ജമ്മു: ജമ്മു-കശ്മീരിലെ പ്രശ്നപരിഹാരത്തിനായി കേന്ദ്രം നിയോഗിച്ച മധ്യസ്ഥൻ ദിനേശ്വർ ശർമ താഴ്വരയിൽ. കശ്മീരിലെ പണ്ഡിറ്റുമാരുടെ സംഘടനാ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തുനിന്ന് മാറ്റിപ്പാർപ്പിക്കപ്പെട്ട പണ്ഡിറ്റ് വിഭാഗത്തിെൻറ ക്ഷേമത്തിനായി ഒരുക്കാൻ കഴിയുന്ന സംവിധാനങ്ങളെക്കുറിച്ച് അദ്ദേഹം ഇവരോട് ആരാഞ്ഞു. കഴിഞ്ഞമാസമാണ് ശർമയെ സംസ്ഥാനത്തേക്കുള്ള പ്രത്യേക പ്രതിനിധിയായി ബി.ജെ.പി സർക്കാർ നിയമിച്ചത്. അതിനുശേഷം താഴ്വരയിൽ അദ്ദേഹം നടത്തുന്ന രണ്ടാമത്തെ സന്ദർശനമാണിത്. വിവിധ സംഘങ്ങളുമായും രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തും.
ഗവർണർ എൻ.എൻ. വോറയെയും മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെയും കണ്ട ശർമ പ്രശ്നപരിഹാരത്തിലേക്ക് ഭാഗഭാക്കാകാൻ പറ്റുന്ന വിവിധ കക്ഷികളെക്കുറിച്ച് നേരത്തേ ചർച്ചചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ബി.ജെ.പി സാമാജികൻ ജി.എൽ. റെയ്നയും ഒാൾ ഇന്ത്യ കശ്മീർ പണ്ഡിറ്റ് കോൺഫറൻസ്, ജമ്മു-കശ്മീർ നാഷനൽ ഫ്രണ്ട്, വിചാർ മഞ്ച്, സിശ്താദേവി പ്രബന്ധിക് കമ്മിറ്റി എന്നിവയുടെ നേതാക്കളാണ് ശർമയുമായി കൂടിക്കാഴ്ച നടത്തിയത്.
പൂർവസ്ഥിതിലേക്ക് മടങ്ങുന്നതിനായി തയാറാക്കുന്ന പദ്ധതികളിൽ ഉൗന്നിയുള്ള സംവാദങ്ങൾക്കും ചർച്ചകൾക്കുമായി പണ്ഡിറ്റുകളുമായി നിരന്തരം ബന്ധപ്പെടാൻ സർക്കാർ സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ടതായി ഇവർ പറഞ്ഞു. ക്ഷേത്രങ്ങളുടേതടക്കമുള്ള സ്ഥലങ്ങൾ ൈകയേറുന്നതും പ്രധാനമന്ത്രിയുടെ തൊഴിൽ പദ്ധതി സമുദായത്തിലെ യുവാക്കൾക്കിടയിൽ കാര്യമായി നടപ്പാക്കാത്തതും ശർമക്കു മുമ്പാകെ ഉന്നയിച്ചതായി ജി.എൽ. റെയ്ന അറിയിച്ചു. പണ്ഡിറ്റുകൾ കൊല്ലപ്പെടുന്നത് അേന്വഷിക്കാൻ കമീഷനെ നിയോഗിക്കണമെന്ന ആവശ്യവുമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.