ഷോപിയാൻ: കശ്മീരിെല ഷോപിയാനിൽ രാവിലെ ഉണ്ടായ ഗ്രനേഡ് ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും എട്ട് പ്രദേശവാസികൾക്കുമാണ് പരിക്കേറ്റത്. ജെയ്ഷെ മുഹമ്മദാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് ആരോപിച്ചു.
ഷോപിയാനിലെ ബതപുര ചൗക്കിലാണ് സംഭവം. പ്രദേശത്തുണ്ടായിരുന്ന പൊലീസ് സംഘത്തിന് നേരെയാണ് തീവ്രവാദികൾ ഗ്രനേഡ് എറിഞ്ഞതെന്ന് പൊലീസ് പറയുന്നു. എന്നാൽ ഗ്രനേഡ് ലക്ഷ്യം തെറ്റി തെരുവിൽ പതിക്കുകയായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് തീവ്രവാദികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം സി.ആർ.പി.എഫ് വാഹനത്തിനു നേരെ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ 10ാമത്തെ ആക്രമണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.