ന്യൂഡൽഹി: കശ്മീരിലെ കഠ്വയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം അലയടിക്കവെ, പ്രതികളെ പിന്തുണച്ച് രംഗത്തെത്തിയിരുന്ന രണ്ട് ബി.ജെ.പി സംസ്ഥാന മന്ത്രിമാർ രാജിവെച്ചു. വ്യവസായ മന്ത്രി ചന്ദർ പ്രകാശ് ഗംഗ, വനമന്ത്രി ചൗധരി ലാൽ സിങ് എന്നിവരാണ് വെള്ളിയാഴ്ച വൈകീട്ട് സംസ്ഥാന ബി.ജെ.പി പ്രസിഡൻറ് സത് ശർമക്ക് രാജി സമർപ്പിച്ചത്.
പ്രതിഷേധം കനത്തതോടെ മന്ത്രിമാർ രാജിവെക്കാതെ മാർഗമില്ലെന്ന് മുഖ്യമന്ത്രി െമഹ്ബൂബ മുഫ്തി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചതിനുപിന്നാലെയാണ് രാജി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ശനിയാഴ്ച ബി.ജെ.പി നിയമസഭ പാർട്ടി യോഗം ചേരുമെന്ന് സത് ശർമ അറിയിച്ചു. വിഷയം ചർച്ച ചെയ്യാൻ പി.ഡി.പി-ബി.ജെ.പി യോഗം ശനിയാഴ്ച ചേരാൻ നേരത്തേ തീരുമാനിച്ചിരുന്നു.
പ്രതിയായ പൊലീസുദ്യോഗസ്ഥനെ കേസിൽനിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു ഏക്ത മഞ്ച് മാർച്ച് നാലിന് കഠ്വയിൽ സംഘടിപ്പിച്ച റാലിയിൽ പെങ്കടുത്ത ഇരു മന്ത്രിമാരും ജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. ദേശീയപതാകയുമായാണ് ഇരുവരും റാലിയിൽ സംബന്ധിച്ചത്. ബലാത്സംഗക്കൊല സാമുദായിക ധ്രുവീകരണത്തിനുള്ള ആയുധമാക്കാനുള്ള ശ്രമമാണ് ഇരുവരും നടത്തിയത്.
അതിനിടെ കഠ്വ, ഉന്നാവ് സംഭവങ്ങളിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമായതോടെ പ്രധാനമന്ത്രി നേരന്ദ്ര മോദി മൗനം ഭഞ്ജിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാതെപോകില്ലെന്ന് മോദി പറഞ്ഞു. ‘രണ്ടു ദിവസങ്ങളിലായുണ്ടായ വ്യത്യസ്ത സംഭവങ്ങള്‍ സംസ്കാരമുള്ള സമൂഹത്തിന് ലജ്ജാകരമാണ്. ഈ കുറ്റകൃത്യങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെപോകില്ല. ഒരു രാജ്യമെന്ന നിലയിലും സമൂഹമെന്ന നിലയിലും എല്ലാവരെയും ലജ്ജിതരാക്കുന്ന സംഭവങ്ങളാണിത്. പൂര്‍ണമായും നീതി നടപ്പാക്കും. കുറ്റവാളികളില്‍ ഒരാള്‍പോലും രക്ഷപ്പെടില്ലെന്ന് രാജ്യത്തിന് ഉറപ്പുനല്‍കുന്നു. ഇന്ത്യയുടെ പെണ്മക്കള്ക്ക് നിശ്ചയമായും നീതി ലഭിക്കും’ -മോദി പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് ഡൽഹി അലിപൂർ റോഡിലെ ബി.ആർ. അംബേദ്കർ ദേശീയ സ്മാരകം രാജ്യത്തിന് സമർപ്പിച്ച് സംസാരിച്ചപ്പോഴാണ് വിഷയത്തിൽ മൗനം വെടിയാൻ മോദി തയാറായത്. കഠ്വ, ഉന്നാവ് സംഭവങ്ങളിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെ പലഭാഗത്തുനിന്നും പ്രതിഷേധമുയർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും സംഭവത്തിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.