അറസ്റ്റിലായ അമന്‍ രാജ്

സി.ടി സ്കാൻ ചെയ്യുന്നതിനിടെ 12 കാരിയെ പീഡിപ്പിച്ചു; ടെക്‌നീഷ്യൻ അറസ്റ്റിൽ

ഹൗറ: പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ വീണ്ടും ലൈംഗികാതിക്രമം. ഹൗറ ജില്ല ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ചികിത്സക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ലാബ് ടെക്‌നീഷ്യൻ അമന്‍ രാജിനെ അറസ്റ്റുചെയ്തു. കൊല്‍ക്കത്തയിലെ ആര്‍.ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് വീണ്ടും ആശുപത്രിയില്‍ ലൈംഗികാതിക്രമം ഉണ്ടായത്.

ന്യുമോണിയ ബാധയെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി മാതാപിതാക്കള്‍ക്കൊപ്പം ആശുപത്രിയിൽ എത്തിയ കുട്ടിയെ സി.ടി സ്‌കാൻ ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരം ലാബില്‍ എത്തിയ കുട്ടിയെ സ്‌കാനിങ് റൂമിലേക്ക് കയറ്റിയെങ്കിലും അല്‍പനേരത്തിനുശേഷം കുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടി. ലാബ് ടെക്‌നീഷ്യന്‍ തന്നെ കടന്നുപിടിച്ചെന്നും കീഴ്‌പ്പെടുത്താൻ ശ്രമിച്ചെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു.

ആരോടെങ്കിലും പറഞ്ഞാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതായും 12കാരി വ്യക്തമാക്കി. തുടർന്ന് അവിടെയുണ്ടായിരുന്നവർ പ്രതിയെ പിടികൂടുകയായിരുന്നു. ആശുപത്രിയിലെ കരാര്‍ ജീവനക്കാരനായ ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

സംഭവത്തെ തുടർന്ന് ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐയും ബി.ജെ.പിയും പ്രതിഷേധ മാര്‍ച്ച് നടത്തി. ആശുപത്രി സൂപ്രണ്ട് രാജി​വെക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Lab technician 'molests' 13-year-old girl in Howrah hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.