വീണ്ടും പ്രതീക്ഷയുടെ സിഗ്നൽ; എട്ടുമീറ്റർ താഴ്ചയിൽ ലോഹ സാന്നിധ്യം, പരിശോധന ആരംഭിച്ചു

ഷിരൂർ: കർണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ ഏഴാം ദിവസവും പുരോഗമിക്കുന്നു.

കരയിൽ എട്ടുമീറ്റർ താഴ്ചയിൽ ലോഹ സാന്നിധ്യമുള്ളതായി സിഗ്നൽ ലഭിച്ചെന്ന് സൈന്യം വ്യക്തമാക്കി. ഇവിടെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നേരത്തെ അര്‍ജുന്റെ മൊബൈല്‍സിഗ്നല്‍ ലഭിച്ച അതേഭാഗത്താണ് ഡിറ്റക്ടര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ലോഹസാന്നിധ്യം കണ്ടെത്തിയത്. രണ്ടു സിഗ്നലുകളാണ് ലഭിച്ചത് എന്നാൽ, അത് അർജുന്റെ ലോറിയാണെന്ന് ഉറപ്പിക്കാൻ കഴിയില്ല. പ്രദേശത്ത് കനത്ത മഴ തുടർന്നതിനാൽ മണ്ണ് മാറ്റൽ കൂടുതൽ ശ്രമകരമാകും. റഡാർ ഉപയോഗിച്ചുള്ള പരിശോധനയാണ് സൈന്യം നടത്തുന്നത്. 

അതേ സമയം, അർജുന്റെ ലോറി മണ്ണിടിച്ചിലുണ്ടായ പ്രദേശത്തേക്ക് കടന്നുവരുന്ന നിർണായ സി.സി.ടി.വി ദൃശ്യങ്ങൾ അധികൃതർക്ക് ലഭിച്ചു. വാഹനം പുഴയിലേക്ക് ഒഴുകിപോകാനാണ് കൂടുതൽ സാധ്യതയെന്ന് കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ന് രാവിലെ മുതൽ കരയിലും ഗംഗാവാലി പുഴയിലുമായാണ് തിരച്ചിൽ നടക്കുന്നത്. ബംഗളൂരുവിൽ നിന്ന് എത്തിച്ച ഡീപ് സെർച്ച് ഡിക്ടറിന്റെ സഹായത്തോടെയാണ് തിരച്ചിൽ. എട്ടു മീറ്റർ ആഴത്തിൽ വരെ തിരച്ചിൽ നടത്താൻ ശേഷിയുണ്ട്.

കര-നാവിക സേനയും എൻ.ഡി.ആർ.എഫും അഗ്നിരക്ഷാസേനയും പൊലീസുമുൾപ്പെടുന്ന വലിയ സന്നാഹം തന്നെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.

അതേ സമയം, അപകട സമയത്തെ ഷിരൂർ കുന്നിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒയുടെ കൈവശമില്ലെന്ന് അറിയിച്ചു. മറ്റു രാജ്യങ്ങളുടെ സാറ്റ് ലൈറ്റ് ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. അപകടം നടക്കുന്നതിന്റെ രണ്ടുമണിക്കൂർ മുൻപും അതിന് ശേഷം വൈകിട്ട് ആറിനുമാണ് ഇന്ത്യൻ ഉപഗ്രഹങ്ങൾ ഇവിടെത്തെ ദൃശ്യങ്ങൾ പകർത്തിയിട്ടുള്ളത്. കെ.സി.വേണുഗോപാൽ എം.പിയാണ് ദൃശ്യങ്ങൾ ശേഖരിക്കാൻ ഐ.എസ്.ആർ.ഒയിൽ‌ ഇടപെടൽ നടത്തിയിരുന്നത്.

രക്ഷാപ്രവർത്തനത്തിന്‍റെ ആറാം ദിവസത്തിലാണ് മേജർ അഭിഷേകിന്‍റെ നേതൃത്വത്തിൽ 40 അംഗ സംഘമെത്തിയത്. പിന്നാലെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സ്ഥലത്തെത്തി. അപകടം നടന്ന് ആറാമത്തെ ദിവസമാണ് മുഖ്യമന്ത്രി ദുരന്ത സ്ഥലത്ത് എത്തുന്നത്.

വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഞായറാഴ്ച രക്ഷാപ്രവർത്തനം നടത്തിയതെങ്കിലും ഫലമുണ്ടായില്ല. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. സിഗ്നൽ ലഭിച്ച സ്ഥലത്ത് ട്രക്ക് കണ്ടെത്താനായില്ലെന്നാണ് സർക്കാർ വിശദീകരണം. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.

കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.

Tags:    
News Summary - Landslides in Angola; The search for Arjun continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.