ന്യൂഡൽഹി: രാഹുലിന്‍റെ സവർക്കർ പരാമർശം സമൂഹ മാധ്യമത്തിൽ കൈയ്യടി നേടുന്നതിനിടെ വിമർശനവുമായി ബി.ജെ.പി. സവർക്കറെ പോലെ മാപ്പ് പറയില്ലെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ശിവസേനക്ക് എന്താണ് പറയാനുള്ളതെന്ന് ബി.ജെ.പി ഐ.ടി സെൽ നേതാവ് അമിത് മാളവ്യ ട്വീറ്റിലൂടെ ചോദിച്ചു.
റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് ആവർത്തിച്ചാണ് രാഹുൽ തന്‍റെ പേര് രാഹുൽ സവർക്കർ എന്നല്ലെന്നും രാഹുൽ ഗാന്ധിയെന്നാണെന്നും പറഞ്ഞത്. പ്രധാനമന്ത്രി ഭരണഘടനയെ തകർത്തു. മോദി രാജ്യത്തോട് മാപ്പ് പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. രാം ലീല മൈതാനിയിൽ നടന്ന കോൺഗ്രസിെൻറ ഭാരത് ബച്ചാവോ റാലിയിലായിരുന്നു പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.