ശൈഖ് ഹസീനക്ക് അഭയം; സർവകക്ഷി യോഗം തുടങ്ങി

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ കേന്ദ്ര സർക്കാർ സർവകക്ഷിയോഗം വിളിച്ചു. പാർലമെന്‍റ് ഹൗസിലാണ് യോഗം ചേരുന്നത്. സ്ഥിതിഗതികൾ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യോഗത്തിൽ വിശദീകരിക്കും.

സർവകക്ഷി യോഗത്തിൽ ഇരുസഭകളിലെയും പ്രതിപക്ഷ നേതാക്കളായ മല്ലികാർജുൻ ഖാർഗെയും (രാജ്യസഭ), രാഹുൽ ഗാന്ധിയും (ലോക്‌സഭ) പങ്കെടുക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, പാർലമെന്‍ററി കാര്യ മന്ത്രി കിരൺ റിജിജു, കെ.സി.വേണുഗോപാൽ എന്നിവരും യോഗത്തിൽ പങ്കെടുക്കുന്നു.

സംവരണ വിഷയത്തിൽ ഭരണകൂടത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭം ശക്തമായ സാഹചര്യത്തിൽ ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയോട് രാജിവെക്കാൻ സൈന്യം അന്ത്യശാസനം നൽകുകയും പ്രധാനമന്ത്രി പദം രാജിവെച്ച് ശൈഖ് ഹസീന രാജ്യംവിട്ട് ഇന്ത്യയിലെത്തുകയും ചെയ്തു. ശൈഖ് ഹസീനയെയും കൊണ്ടുള്ള ബംഗ്ലാദേശ് വ്യോമസേനയുടെ സി-130 വിമാനം ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിലാണ് ലാൻഡ് ചെയ്തത്.

ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേന മേധാവി ജനറൽ വാഖിറുസ്സമാൻ പ്രഖ്യാപിച്ചു. രാജ്യത്ത് കർഫ്യൂവിന്‍റെയോ അടിയന്തരാവസ്ഥയുടെയോ ആവശ്യമില്ലെന്നും പ്രതിസന്ധിക്ക് പരിഹാരം കാണുമെന്നും ജനറൽ വാഖിറുസ്സമാൻ വ്യക്തമാക്കി.

ബംഗ്ലാദേശി​ന്‍റെ 1971ലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയുടെ 30 ശതമാനം സംവരണം ചെയ്ത വിവാദ ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കണമെന്നാണ് വിദ്യാർഥികൾ അടക്കമുള്ള പ്രക്ഷോഭകർ ആവശ്യപ്പെട്ടത്. പ്രക്ഷോഭത്തിൽ 300ലേറെ പേർ കൊല്ലപ്പെട്ടു.

Tags:    
News Summary - LoPs Kharge, Rahul Gandhi attends all-party meeting on Bangladesh unrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.