ബംഗളൂരു: മെഡിക്കൽ കോളജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥി ഏതാനും മണിക്കുറിന് ശേഷം കാമ്പസിൽ പാമ്പുകടിയേറ്റ് മരിച്ചു. തുമകുരുവിലെ ശ്രീ സിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജുക്കേഷനിലെ (സാഹി) ശ്രീ സിദ്ധാർഥ മെഡിക്കൽ കോളജിൽനിന്ന് (എസ്.എസ്.എം.സി) എം.ബി.ബി.എസ് പൂർത്തിയാക്കിയ തൃശൂർ സ്വദേശി ആദിത് ബാലകൃഷ്ണനാണ് മരിച്ചത്. ബിരുദദാന ചടങ്ങ് കഴിഞ്ഞ് രാത്രിയോടെ താമസസ്ഥലത്തേക്ക് മടങ്ങവെ പാർക്കിങ് ഏരിയയിലാണ് പാമ്പുകടിയേറ്റത്.
ഈ സമയം ബിരുദദാന ചടങ്ങ് കാണാനായി നാട്ടിൽനിന്ന് എത്തിയ മാതാവും ബന്ധുക്കളും കൂടെയുണ്ടായിരുന്നു. പിതാവ് ഇറ്റലിയിലാണ്. പാമ്പുകടിയേറ്റ വിവരം ആദ്യം ശ്രദ്ധയിൽപെട്ടിരുന്നില്ല. വീട്ടിലെത്തിയയുടൻ ആദിത് കുഴഞ്ഞുവീണതോടെ ആശുപത്രിയിലെത്തിച്ചു.
ശരീരത്തിൽ പാട് കണ്ടെത്തിയതോടെയാണ് സംഭവം അറിയുന്നത്. രക്തത്തിൽ കൂടിയ തോതിൽ വിഷം കലർന്നിരുന്നതായി പരിശോധനയിൽ കണ്ടെത്തി. നിർഭാഗ്യകരമായസംഭവമാണ് നടന്നതെന്നും ആദിത് മികച്ച വിദ്യാർഥിയായിരുന്നെന്നും എസ്.എസ്.എം.സി വൈസ് പ്രിൻസിപ്പൽ ഡോ. ജി.എൻ. പ്രഭാകര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.